കോഴിക്കോട് തളി മഹാക്ഷേത്രം

രേവതി പട്ടത്താനം എന്ന പണ്ഡിത സദസ്സ് ഇവിടെയാണ് നടന്നിരുന്നത്

Thali temple calicut
SASISASI
പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്കര്‍ഷതകൊണ്ടും നിത്യ നിദാനങ്ങളില്‍ അന്യൂനമായ ചിട്ടകള്‍ കൊണ്ടും പ്രസിദ്ധമാണ് കോഴികോട്ടത്തെ പുണ്യപുരാതനമായ തളിമഹാക്ഷേത്രം.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ലിങ്ക് റോഡ്, കണ്ടംകുളം റോഡ് വഴി ഒരു കിലോമീറ്റര്‍ കിഴക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍റില്‍ നിന്നും ചിന്താവളപ്പ് ജംഗ്ഷന്‍ വഴി ഒരു കിലോമീറ്റര്‍ തെക്കോട്ട് വന്നാലും തളിമഹാക്ഷേത്രത്തില്‍ എത്താം.

ദ്വാപരയുഗത്തിന്‍റെ അവസാനഘട്ടത്തില്‍ ശ്രീപരശുരാമ മഹര്‍ഷിയുടെ ദിവ്യമായ തപസ്സിന്‍റെ ഫലമായി ഉമാമഹേശ്വരന്‍ ജ്യോതി സ്വരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ്സ് ജ്യോതിര്‍ലിംഗമായി പരിണമിക്കുകയും ചെയ്തു.

ആ ദിവ്യസാന്നിദ്ധ്യം ഈ പ്രദേശത്തിന്‍റെ ഭാവി ഭാഗ്യാനുഭവമാകുന്ന കല്‍പകവൃക്ഷത്തിന്‍റെ ഉത്തമബീജമായി കല്‍പിച്ച് ശ്രീപരശുരാമ ഭഗവാന്‍ തന്നെ ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.

ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്. പ്രകൃതിദത്തമായ ഉപചാരപൂജകളെക്കൊണ്ടും, സിദ്ധന്മാരുടെ ആരാധനകള്‍കൊണ്ടും പൂര്‍ണ്ണ സാന്നിദ്ധ്യത്തോടെ പരിലസിച്ച് പോന്നതാണ് ഈ ദേവചൈതന്യം. 1500 വര്‍ഷങ്ങള്‍ക്കുമുമ്പാണ് രാജകീയ ആനുകൂല്യങ്ങളായ താന്ത്രിക ചടങ്ങുകളോടു കൂടിയ ഈ മഹാക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്.

പെരുമാക്കന്മാരുടെ രാജ്യഭരണത്തിലും തുടര്‍ന്ന് സാമൂതിരിരാജവംശത്തിന്‍റെ ഭരണത്തിലും ദേവന്‍ രാജാധിരാജനായി ആരാധിക്കപ്പെടുന്നു. സാമൂതിരി രാജവംശത്തിന്‍റെ ഭരണം പ്രശസ്തിയുടെയും, പ്രതാപത്തിന്‍റെയും ഉന്നതിയിലിരുന്ന കാലത്ത് (15-ാം നൂറ്റാണ്ടില്‍) ഈ ക്ഷേത്രത്തില്‍ നടത്തിപോന്നിരുന്ന പട്ടത്താനം എന്ന പണ്ഡിതസദസ്സും അതില്‍ പ്രശോഭിച്ചിരുന്ന പതിനെട്ടര കവികളും ഭാരത ചരിത്രത്തിലെ ഒരു സുപ്രധാന കണ്ണിയായി നിലകൊള്ളൂന്നു.

WEBDUNIA|
ഈ പട്ടത്താനത്തില്‍ നിന്നാണ് സാമൂതിരി കോവിലകത്തെയും ഈ ക്ഷേത്രത്തിന്‍റെയും തന്ത്രിയായ ചേന്നാസ് നമ്പൂതിരി ഇന്നുള്ള തന്ത്രസമുച്ചയം എന്ന ഗ്രന്ഥം തയ്യാറാക്കാന്‍ ഇടവന്നു എന്നത് തളിമഹാദേവന്‍റെയും സാമൂതിരി രാജാവിന്‍റെയും, പട്ടത്താനത്തിന്‍റെയും മഹത്വവും സംഭാവനയും ഏതുകാലത്തും എടുത്തു കാണിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :