ചിക്കന്‍ വിഹാര്‍

എസ്.വി വേണുഗോപന്‍നായര്‍

WEBDUNIA|
ഇന്ന് ചിക്കന്‍ വിഹാറിലേക്ക് യാത്ര തിരിക്കുന്പോള്‍ മനസ്സില്‍ ഉയര്‍ന്നു വരുന്നത് അന്ന് കുഞ്ഞുവര്‍ക്കി സസ്നേഹം പറഞ്ഞ യാത്രാവചനമാണ്.
""ഇന്നാട്ടില്‍ വരുന്പോ വര്‍ക്കീന്‍റെ സ്ഥാപനത്തിലൊന്നു വരണം.മറക്കരുത്. ''

കുട്ടികളുടെ മോഹം അതിനൊരു നിമിത്തമായല്ലോ എന്നോര്‍ത്തുകൊണ്ട് ഞാന്‍ എന്‍റെ കുഞ്ഞുസഖാവിനെ കാണാന്‍ ഉത്തരസ്യാംദിശി യാത്രയായി. ഇത്തിരി നേരം കൊണ്ട് ഈ ദുനിയാവില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടാവുന്നത്. ചിക്കന്‍ വിഹാര്‍ എന്ന ബോര്‍ഡിന് വലിപ്പം വച്ചിട്ടുണ്ട്. ഷെഡ്ഡുകള്‍ക്ക് ലേശം ഉയരം കൂടിയിട്ടുണ്ടെന്നു തോന്നി. അന്തസ്സുള്ള ഒരു ചുറ്റുമതിലുമുണ്ടായിരിക്കുന്നു.

ഇപ്പോള്‍ സൗഹൃദവും കൂകി കുഞ്ഞുവര്‍ക്കി ഓടിവരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഗേറ്റു കടന്നു.

പഴയ ഓഫീസ് മുറിയും പരിഷ്കരിച്ചിരിക്കുന്നു. അതിനുള്ളില്‍ നിന്ന് ഒരു ഒച്ചയെത്തി.
""കേറി വാ ആശാനെ ഞാനിവിടെയുണ്ട്''.

ഹായ്!കുഞ്ഞു വര്‍ക്കി തന്നെ; ഞാന്‍ തിരിച്ചറിഞ്ഞു. ഒരു സ്റ്റൈലന്‍ മേശയ്ക്കു പുറകില്‍ സില്ക്ക് ജൂബയും നേര്യതുമായി സാക്ഷാല്‍ കുഞ്ഞു വര്‍ക്കി!

""നമസ്കാരമുണ്ടേ,ദാ,അങ്ങോട്ടിരി''-കുഞ്ഞുവര്‍ക്കി ഒരു ഇരിപ്പിടം ചൂണ്ടിക്കാട്ടി. ആകെയൊരു പന്തിയില്ലായ്മ തോന്നി. ഇതു പഴയ കോഴി ഓഫീസല്ല. നാലു മേശകള്‍. അഞ്ചാറു കസേരകള്‍ .മേശപ്പുറത്ത് ഒക്കെ നോട്ടുബുക്കിന്‍റെ അട്ടികള്‍.

ഏന്തി വലിഞ്ഞൊന്നു നോക്കിയപ്പോഴാണ് കണ്ടത്. - രണ്ടു ഷെഡ്ഡും കാലി. ഒരു കോഴിക്കുഞ്ഞു പോലുമില്ലിവിടെ. പകരം ചിന്നചിന്ന കസേരകള്‍. ചായം തേച്ച കളിപ്പാട്ടങ്ങള്‍. ഒട്ടകം, കുതിര, അരയന്നം, സൈക്കിള്‍...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :