സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയങ്ങളിലെ പിഴവ്: ആര്‍ബി‌ഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയങ്ങളിലെ പിഴവാണെന്ന് ആര്‍ബി‌ഐ ഗവര്‍ണര്‍ ഡി സുബ്ബറാവു അഭിപ്രായപ്പെട്ടു. ആര്‍ബി‌ഐ ഗവര്‍ണര്‍ എന്ന നിലയിലുള്ള അവസാന പൊതുപരിപാടിയില്‍ സുബ്ബറാവു സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയത്.

രാജ്യത്തിലെ സാമ്പത്തികനില വിലയിരുത്തുക മാത്രമാണ് റിസര്‍വ് ബാങ്കിന് ചെയ്യാനാവുക സാമ്പത്തിക വളര്‍ച്ചക്ക് ആവശ്യമായ നയങ്ങള്‍ രൂപീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സര്‍ക്കാര്‍ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതിലെ പിഴവാണ് രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്നിങ്ങനെയായിരുന്നു സുബ്ബറാവു സര്‍ക്കാരിനെതിരെ പറഞ്ഞത്.

രൂപയുടെ മൂല്യം ഉയര്‍ത്തുന്നതിനായി ജനങ്ങളില്‍ നിന്നും സ്വര്‍ണം ശേഖരിക്കാന്‍ ആര്‍ബി‌ഐ ഒരുങ്ങുകയാണ്. സ്വര്‍ണ ലഭ്യത കൂടിയാല്‍ ഇറക്കുമതി നിയന്ത്രിക്കാമെന്നതുകൊണ്ടാണ് ആര്‍ബി‌ഐ ഈ പുതിയ നടപടിക്ക് ഒരുങ്ങുന്നത്. പൊതുമേഖലാ ബാങ്കുകള്‍ വഴി സ്വര്‍ണം ശേഖരിക്കാനാണ് ആര്‍ബി‌ഐയുടെ പദ്ധതി.

രൂപയെ രക്ഷിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചിരുന്നു. പ്രത്യേക ബാങ്ക് വഴിയാകും റിസര്‍വ്വ് ബാങ്ക് എണ്ണക്കമ്പനികളുമായുള്ള ഡോളര്‍ ഇടപാട് നടത്തുക. ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നീ എണ്ണകമ്പനികളുമായി പ്രതിമാസം 850 കോടിയുടെ ഡോളര്‍ ഇടപാടാണ് നടത്തുന്നത്.

ഈ എണ്ണകമ്പനികള്‍ പ്രതിമാസം 750 കോടി ടണ്‍ എണ്ണയാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്. സിറിയയില്‍ അമേരിക്ക ആക്രമണം നടത്തുമെന്ന വാര്‍ത്ത ബുധനാഴ്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 68.83 ആയി താഴ്ന്നതിനെ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് അടിയന്തിര നടപടികള്‍ എടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :