ശ്രീശാന്ത് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഒത്തുകളി വിവാദത്തില്‍ അറസ്‌റ്റിലായ മലയാളി ക്രിക്കറ്റ്‌ താരം ശ്രീശാന്ത് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ലെന്ന് വിവരം. കസ്റ്റഡി കാലാവധി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണിത് എന്നാണ് വിവരം.

അതേസമയം അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്ന മറാത്തി നടിയെ പൊലീസ് ചോദ്യം ചെയ്യും. നടിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സുഹൃത്ത് ജിജു ജനാര്‍ദ്ദനന്‍ ആണ് ശ്രീയെ മറ്റ്‌ കളിക്കാരുമായും വാതുവയ്‌പ്പുകാരുമായി ബന്ധപ്പെടുത്തിയത്‌. വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നതായും ആരോപണമുണ്ട്. ഐപിഎല്‍ വാതുവയ്പില്‍ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഡല്‍ഹി പോലീസ് വ്യകതമാക്കിയിട്ടുണ്ട്. താരങ്ങള്‍ സ്വന്തം താല്‍പര്യ പ്രകാരമാണ് ഒത്തുകളിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മെയ് ഒന്‍പതിന് നടന്ന മൊഹാലി മത്സരത്തില്‍ ഒത്തുകളിക്കാന്‍ ശ്രീശാന്തിന് 40 ലക്ഷം രൂപ വാതുവെയ്പുകാര്‍ വാഗ്ദാനം ചെയ്‌തെന്നും മുന്‍കൂറായി 10 ലക്ഷം രൂപ ജിജു വാങ്ങിയെന്നും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :