വിദ്യാര്‍ഥിനിയെ കാന്റീന്‍ ഉടമ പൂട്ടിയിട്ട് പീഡിപ്പിച്ചു

ഹൈദരാബാദ്| WEBDUNIA|
PRO
PRO
പോളിടെക്‌നിക് വിദ്യാര്‍ഥിനിയായ 20 കാരിയെ കോളേജ് കാന്റീന്‍ ഉടമ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഏതാണ്ട് ഒന്നരവര്‍ഷത്തോളമാണ് കാന്റീനുടമ സത്യപ്രകാശ് സിംഗ് വിദ്യാര്‍ഥിനിയെ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്. രക്ഷപ്പെട്ട് പുറത്തുവന്ന പെണ്‍കുട്ടിയുടെ പരാതിപ്രകാരം പ്രകാശ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഹൈദരാബാദിലെ ഒരു പോളിടെക്‌നിക് കോളേജിലാണ് ക്രൂരമായ പീഡനം നടന്നത്. 2012 ഏപ്രില്‍ മാസത്തിലാണ് പ്രകാശ് സിംഗ് പെണ്‍കുട്ടിയെ തടവിലാക്കിയത്. ഏപ്രില്‍ മൂന്നിന് കോളേജ് കാന്റീനില്‍ വെച്ച് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വീടുകളില്‍ കൊണ്ടുപോയി പൂട്ടിയിട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് . നിരന്തരമായ പീഡനത്തിന് പുറമേ ഇയാള്‍ പെണ്‍കുട്ടിയെ ഒരു തവണ അബോര്‍ഷനും വിധേയയാക്കി.

ഈ മാസം നാലിന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടിലെത്തിയതോടെയാണ് സംഭവം പുറം‌ലോകമറിയുന്നത്. കോളേജ് കാന്റീന്‍ ഉടമ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നഗരത്തിലെങ്ങും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. കുറ്റക്കാരനെ എത്രയും വേഗം ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും നാട്ടുകാരും അടങ്ങുന്ന സംഘം സന്തോഷ് നഗര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :