യുവതിയെ നിരീക്ഷിച്ച സംഭവം: മോഡിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നരേന്ദ്ര മോഡിക്ക് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ചെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിട്ടേക്കും. ഗുലൈല്‍ ഡോട്ട് കോം പുറത്തുവിട്ട തെളിവുകള്‍ പരിഗണിച്ചാണ് കേന്ദ്രം അന്വേഷണത്തിനൊരുങ്ങുന്നത്. യുവതിക്ക് സംരക്ഷണം നല്‍കണമെന്ന വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്ന ബിജെപിയുടെ വാദങ്ങള്‍ വാര്‍ത്ത പുറത്തുവിട്ട ഗുലൈല്‍ ഡോട് കോം ഇന്നലെ ഖണ്ഡിച്ചിരുന്നു. ഗുജറാത്തിനു പുറമെ കര്‍ണാടകയിലും യുവതിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് സംസ്ഥാനത്തു മാത്രമേ അന്വേഷണം നടത്താന്‍ അധികാരമുള്ളൂ. അതിനാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് തടസമില്ലെന്ന വിലയിരുത്തലിലാണ് ആഭ്യന്തര മന്ത്രാലയം. യുവതിയുടെ മൗലികാവകാശങ്ങള്‍ നിഷേധിച്ച നിരീക്ഷണത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

എന്നാല്‍ മോഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടാല്‍, സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വധ്രയുടെ വിവാദ ഭൂമി ഇടപാടുകള്‍ ഉയര്‍ത്തിക്കാട്ടാനാണ് ബിജെപിയുടെ നീക്കം. വധ്രയുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. യുവതിയെ നിരീക്ഷിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബിജെപി തള്ളിക്കളഞ്ഞു. മോഡിയും ഗുജറാത്ത് സര്‍ക്കാരും വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :