ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം റിയാലിറ്റി ഷോയില്‍ വെളിപ്പെടുത്തിയ ഭാര്യയും കാമുകനും പൊലീസില്‍ കീഴടങ്ങി

ചെന്നൈ| WEBDUNIA|
PRO
കാമുകനോടൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന വിവരം റിയാലിറ്റി ഷോയ്ക്കിടെ വെളിപ്പെടുത്തിയ അധ്യാപികയും കാമുകനും പൊലീസില്‍ കീഴടങ്ങി. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ തിരുവാരൂര്‍ സ്വദേശി ഡി സുമതിയും കാമുകന്‍ ടി രാജനുമാണ് കീഴടങ്ങിയത്.

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന് തമിഴ് ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ സുമതി വെളിപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവും സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനാധ്യാപകനുമായ എസ് ധനശേഖറിനെ കഴിഞ്ഞ മേയില്‍ കൊലപ്പെടുത്തിയെന്നായിരുന്നു സുമതി ചാനല്‍ ഷോയില്‍ വെളിപ്പെടുത്തിയത്.

സഹപ്രവര്‍ത്തകനായ രാജനുമായുള്ള അടുപ്പം ഭര്‍ത്താവ് അറിഞ്ഞതിനെത്തുടര്‍ന്നു വീട്ടില്‍ നിരന്തരം വഴക്കായിരുന്നുവെന്നും ബന്ധത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്നു ധനശേഖര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും സുമതി പറഞ്ഞു. രാജന്റെ നിര്‍ദേശപ്രകാരം മേയ് 14നു ഭക്ഷണത്തില്‍ വിഷം നല്‍കിയാണു ധനശേഖറിനെ കൊന്നതെന്നു സുമതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :