പ്രത്യൂഷയുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് രാഹുലായിരുന്നു; വെളിപ്പെടുത്തലുമായി മാതാപിതാക്കൾ; പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു

പ്രമുഖ സീരിയൽ നടി പ്രത്യൂഷ ബാനർജി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ രാഹുൽ രാജ് സിങ്ങിനെതിരെ പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു. പ്രത്യൂഷയുടെ മാതാപിതാക്കള്‍ രാഹുലിനെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്. നെഞ്ചുവേദനയേ തുടര്‍ന്ന

മുംബൈ, പ്രത്യൂഷ ബാനർജി, രാഹുൽ രാജ്, എഫ് ഐ ആര്‍ Mumbai, Prathwisha, Rahul Raj, FIR
മുംബൈ| rahul balan| Last Modified ബുധന്‍, 6 ഏപ്രില്‍ 2016 (14:55 IST)

പ്രമുഖ സീരിയൽ നടി പ്രത്യൂഷ ബാനർജി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ രാഹുൽ രാജ് സിങ്ങിനെതിരെ പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു. പ്രത്യൂഷയുടെ മാതാപിതാക്കള്‍ രാഹുലിനെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്. നെഞ്ചുവേദനയേ തുടര്‍ന്ന് ആശുപത്രിയിലാണ് രാഹുല്‍ ഇപ്പോള്‍. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ രാഹുലിനെ അറസ്റ്റ് ചെയ്തേക്കും.

രാഹുലിന് ഏറ്റവും കടുത്ത ശിക്ഷതന്നെ ലഭിക്കണമെന്നും പ്രത്യുഷയുടെ ജീവിതത്തില്‍ നടന്ന കാര്യങ്ങളെല്ലാം പൊലീസിനോട് പറഞ്ഞതായും രക്ഷിതാക്കള്‍ പറഞ്ഞു. ടെലിവിഷനിൽ അഭിനയിച്ച് സാമ്പത്തികമായി മെച്ചപ്പെട്ട്‌വരുമ്പോഴാണ് പ്രത്യൂഷയുമായി രാഹുല്‍ അടുക്കുന്നത്. അവളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് രാഹുൽ തെറ്റായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. പ്രത്യൂഷയുടെ ജീവിതത്തെ പൂർണമായും നിയന്ത്രിച്ചിരുന്നത് രാഹുലായിരുന്നു. പ്രത്യൂഷയെ ഇയാൾ പരസ്യമായി മർദിച്ചിരുന്നതായും രക്ഷിതാക്കൾ മൊഴി നല്‍കി.

മറ്റൊരു ബന്ധത്തിൽ രാഹുലിന് ഒൻപതു വയസുള്ള മകനുള്ള കാര്യം പ്രത്യൂഷ അടുത്ത കാലത്താണ് അറിഞ്ഞത്. ഇതറിഞ്ഞ ശേഷം പ്രത്യൂഷ മാനസികമായി തളര്‍ന്നിരുന്നു. രക്ഷിതാക്കൾക്കൊപ്പം താമസിച്ചാൽ ബന്ധം ഒഴിവാക്കുമെന്ന് പ്രത്യൂഷയെ രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. നടിയെ സുഹൃത്തുക്കളുമായോ രക്ഷിതാക്കളുമായോ ഇടപെടാൻ രാഹുല്‍ അനുവദിക്കാറില്ലെന്നും രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ഗോരെഗാവിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച വൈകിട്ടാണു നടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :