നഷ്ടപരിഹാരം ലഭിക്കാന്‍ നാലു വയസുകാരിയെ പിതാവ് കൊലപ്പെടുത്തി

ശ്രീനഗര്‍| WEBDUNIA|
PRO
PRO
സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം കരസ്ഥമാക്കാന്‍ നാല് വയസ്സുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രണ്ടാഴ്ച മുമ്പാണ് നാലു വയസ്സുകാരിയായ മുസ്‌കാന്‍ കൊല്ലപ്പെട്ടത്. കാശ്മീരിലെ റാഫിയാ ബാദ് ഗ്രാമത്തിലാണ് മന:സ്സാക്ഷിയെ നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്.

സംഭവുമായി ബന്ധപ്പെട്ട് പിതാവ് അല്‍താഫ് അഹമ്മദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുട ഭാര്യ പഞ്ചായത്ത് മെമ്പറായതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയത് തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഇത്തരത്തില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് നഷ്ടപരിഹാരം കൈക്കലാക്കാമെന്നായിരന്നു ഇയാളുടെ കണക്കുകൂട്ടല്‍. കൊലപാതകം നടത്തിയ ദിവസം ഇയാള്‍ തന്ത്രപൂര്‍വ്വം ഭാര്യയെയും മകനെയും ഡോക്ടറുടെ പക്കലേക്ക് അയച്ചു. ഇതിനു ശേഷമാണ് മകളുടെ കഴുത്തറുത്തത്. പിന്നീട് ചാക്കില്‍ കെട്ടിയ ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :