ജയലളിതയ്ക്ക് തിരിച്ചടി, അഴിമതിക്കേസ് തുടരും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്ക്കും തോഴിയായിരുന്ന ശശികലയ്ക്കും എതിരായ അഴിമതിക്കേസില്‍ ക്രിമിനല്‍ നടപടികള്‍ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ തനിക്കെതിരായ വിചാരണ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശശികലയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സിബിഐയില്‍ നിന്നു താന്‍ ആവശ്യപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് ശശികല ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഈ കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

1991-1996 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ, അധികാരം ദുര്‍വിനിയോഗം ചെയ്ത് ജയലളിതയും ശശികലയും വ്യക്തിപരമായ നേട്ടങ്ങള്‍ സ്വന്തമാക്കി എന്നാണ് കേസ്. ബാംഗ്ലൂര്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. രണ്ട് തവണ കോടതിയില്‍ ഹാജരായി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :