കൊലയാളി വര്‍ഷങ്ങളായി രാധികയെ പിന്തുടര്‍ന്നിരുന്നു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ന്യൂഡല്‍ഹിയില്‍ വനിതാ ദിനത്തില്‍ വെടിയേറ്റ് മരിച്ച ബിരുദ വിദ്യാര്‍ത്ഥിനി രാധിക തന്‍‌വറിന്റെ കൊലയാളി കഴിഞ്ഞ മൂന്ന് വര്‍ഷമായി അവര്‍ക്ക് പിന്നാലെയുണ്ടായിരുന്നു എന്ന് കരുതുന്നതായി പൊലീസ്. കഴിഞ്ഞ ദിവസം കൊലയാളിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

കൊലയാളിക്ക് രാധിക തന്‍‌വറുമായി നല്ല പരിചയം ഉണ്ടായിരുന്നു എന്നും ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി രാധികയുടെ പിന്നാലെ ആയിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. രാധികയുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

അന്താരാഷ്ട്ര വനിതാ ദിനമായ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ദക്ഷിണ ഡല്‍ഹിയിലെ ദൌള കോളനിയിലെ രാം‌ലാല്‍ ആനന്ദ് കോളജിനു സമീപം രാധിക അതിദാരുണമായ രീതിയില്‍ വധിക്കപ്പെട്ടത്. കോളജിനടുത്തുള്ള തിരക്കേറിയ നടപ്പാലത്തില്‍ വച്ചാണ് കൊല നടന്നത് എങ്കിലും അക്രമി രക്ഷപ്പെട്ടത് പൊലീസിനെ അതിശയിപ്പിക്കുന്നു.

രക്തം വാര്‍ന്ന് കിടന്ന രാധികയെ ആശുപത്രിയില്‍ എത്തിക്കാന്‍ താമസിച്ചതാണ് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. പത്ത് മിനിറ്റോളം വഴിയില്‍ രക്ഷമൊലിപ്പിച്ച് കിടന്ന രാധികയെ ഒരു കോണ്‍സ്റ്റബിള്‍ എത്തി ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജനത്തിരക്കുള്ള സമയമായതിനാല്‍ അക്രമ സംഭവം പലരും നേരില്‍ കണ്ടിരിക്കും. എന്നാല്‍, അക്രമിയെ കുറിച്ചോ അക്രമ സംഭവത്തെ കുറിച്ചോ സാക്ഷി പറയാന്‍ ആരും മുന്നോട്ട് വന്നിട്ടില്ല എന്ന് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ധലിവാള്‍ പറയുന്നു. ദൃക്‌‌സാക്ഷികള്‍ മുന്നോട്ട് വന്നാല്‍ പ്രതിയെ എത്രയും പെട്ടെന്ന് കുടുക്കാന്‍ സഹായകമാവുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :