കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇസ്രായേലി പൗരന്‍ ഇന്ത്യയില്‍നിന്ന് ബാലികയെ ദത്തെടുത്തു

ജറുസലേം| WEBDUNIA|
PRO
PRO
നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച ഇസ്രയേലി പൗരന്‍ ഇന്ത്യന്‍ ബാലികയെ ദത്തെടുത്തു. കുട്ടിയുടെ അമ്മയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരവും ഇസ്രയേലില്‍ നിലവിലിരിക്കുന്ന നിയമവും അനുസരിച്ചാണ് ദത്തെടുക്കല്‍.

കുട്ടികളെ ലൈംഗിക കുറ്റകൃതങ്ങള്‍ക്ക് ഉപയോഗിച്ചതിന് ഒന്നരവര്‍ഷം അനുഭവിച്ച ഇയാള്‍ കുട്ടികളോട് ലൈംഗിക ആകര്‍ഷണമുള്ള സ്വഭാവത്തിന് ഉടമയാണ്. ദത്തെടുക്കല്‍ വാര്‍ത്തയായതോടെ ഇസ്രായേല്‍ നാഷണല്‍ കൗണ്‍സില്‍ ഫോണ്‍ ചൈല്‍ഡ് (എന്‍സിസി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇസ്രായേലില്‍ അടുത്തകാലത്തായി ദത്തെടുക്കല്‍ പ്രവണത ഏറിവരികയാണ്. കുട്ടികളില്ലാത്ത ദമ്പതികളും സ്വവര്‍ഗ ദമ്പതികളുമാണ് ദത്തെടുക്കലിന് മുന്‍പന്തിയില്‍ രാജ്യത്തിനുള്ളില്‍ ഇവര്‍ക്ക് വിലക്കുള്ളതിനാല്‍ വിദേശത്തുപോയി വന്‍തുക മുടക്കിയാണ് ദത്തെടുക്കല്‍. ആറു വര്‍ഷത്തിനിടെ 200 ഓളം കുട്ടികളാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇപ്രകാരം ഇസ്രായേലില്‍ എത്തിയത്.

ഇയാളുടെ പൂര്‍വ്വകാലത്തേക്കുറിച്ച് പോലീസിനും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും കുട്ടി പഠിച്ച സ്‌കൂളിലേക്കൂം വിവരം അറിയിച്ചതായും എന്‍സിസി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :