അനുബന്ധ വാര്‍ത്തകള്‍
- Lok Sabha Election 2024 Results: 'ഇന്ത്യ' മുന്നണി ദക്ഷിണേന്ത്യ തൂത്തുവാരും, ഉത്തരേന്ത്യയില്‍ വന്‍ കുതിപ്പിനു സാധ്യത; ബിജെപി ക്യാംപുകളില്‍ ആശങ്ക !
- സ്വര്‍ണക്കടത്തുകാരുടെയും സഖ്യമാണ് ഇന്ത്യ മുന്നണിയെന്ന് രാജീവ് ചന്ദ്രശേഖര്‍
- എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി
- Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി
- K.Sudhakaran: കെ.സുധാകരന് അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു
കോണ്‍ഗ്രസ് ഇന്ത്യയിലുടനീളം താലിബാന് സമ്പ്രദായവും ശരിയത്ത് നിയമവും നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്
കോണ്‍ഗ്രസ് ഇന്ത്യയിലുടനീളം താലിബാന് സമ്പ്രദായവും ശരിയത്ത് നിയമവും നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ ഒരു റാലിയില്‍ പങ്കെടുക്കവെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം ലീഗിന്റെ രേഖയാണ്. രാജ്യത്ത് താലിബാന് സിസ്റ്റം നടപ്പാക്കിയാല്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ സാധിക്കില്ലെന്നും ബുര്‍ഖ ധരിച്ച് നടക്കേണ്ടിവരുമെന്നും യോഗി പറഞ്ഞു.
കൂടാതെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതുമുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിലപിച്ചു നടക്കുകയാണ്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ക്ഷണം അവര്‍ നിരസിച്ചു. ക്ഷേത്രം ഉപയോഗ ശൂന്യമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളും സഖ്യകക്ഷികളും അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.