മഹാരാഷ്ട്രയെ വിഭജിക്കില്ലെന്ന് മോഡി

ദുലെ| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (14:26 IST)
താന്‍ ഡല്‍ഹിയില്‍ ഉള്ള കാലത്തോളം ആരും മഹാരാഷ്ട്രയെ വിഭജിക്കില്ലെന്ന് നരേന്ദ്ര മോഡി. മഹാരാഷ്ട്രയിലെ ദുലെ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മോഡി.

കഴിഞ്ഞ പത്തുവര്‍ഷമായി ഉള്ളിയുടെയും പരുത്തിയുടെയും കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍
നുണയാണ് പ്രചരിപ്പിച്ചതെന്നും ഇവര്‍ പുതിയ നുണയുമായി ഇറങ്ങിയിരിക്കുകയാണെന്നും മോഡി പറഞ്ഞു.
വിഭജിക്കുമെന്നാണ് അവരുടെ പ്രചാരണം. ശിവാജിയുടെ നാട് വെട്ടിമുറിക്കാന്‍ ഈ രാജ്യത്ത് ജനിച്ച ആര്‍ക്കെങ്കിലും കഴിയുമോയെന്നും മോഡി ചോദിച്ചു

ചടങ്ങില്‍ കോണ്‍ഗ്രസ്സിനെ മോഡി വിമര്‍ശിച്ചു. പത്തു വര്‍ഷത്തോളം മഹാരാഷ്ട്രയിലെ കര്‍ഷകരുടെ 'ഘാതകരാ'യിരുന്നവരെ തെരഞ്ഞെടുപ്പില്‍ ശിക്ഷിക്കണ മോഡി പറഞ്ഞു.

പതിനഞ്ചു വര്‍ഷം നീണ്ട കോണ്‍ഗ്രസ് ദുര്‍ഭരണത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ താമരചിഹ്നത്തില്‍ പ്രസ് ചെയ്യണമെന്നും ഒക്‌ടോബര്‍ 15 വിമോചന ദിനം ആയിരിക്കണമെന്നും മോഡി കൂട്ടിചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :