അനുബന്ധ വാര്‍ത്തകള്‍
- ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 96.88 കോടി വോട്ടര്‍മാര്‍, കണക്കുകള്‍ ഇങ്ങനെ
- ലക്ഷ്യം തെരെഞ്ഞെടുപ്പ്,കേരളത്തിൽ നിന്നും അയോധ്യയിലേക്ക് 24 സ്പെഷ്യൽ ട്രെയിനുകൾ, ആദ്യ വണ്ടി നാളെ
- ഹിന്ദുക്കൾ ആവശ്യപ്പെടുന്നത് ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങൾ മാത്രം, അയോദ്ധ്യയ്ക്ക് പിന്നാലെ മഥുരയും കാശിയും ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്
- ജന്തര്‍ മന്ദറില്‍ 'കേരള മോഡല്‍' പ്രതിഷേധം; ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് പിണറായി വിജയന്
- ജാര്‍ഖണ്ഡില്‍ നക്സലാക്രമണം; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
പശ്ചിമബംഗാളിലെ ജയിലുകളില്‍ 200ഓളം സ്ത്രീകള്‍ പ്രസവിച്ചു; പുരുഷ ജീവനക്കാരെ നിരോധിക്കണമെന്ന് അമിക്കസ് ക്യൂറിയുടെ നിര്‍ദേശം
ബംഗാളിലെ വിവിധ ജയിലുകളിലായി 196 സ്ത്രീകള്‍ പ്രസവിച്ചതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്.വനിതാ തടവുക്കാരെ പാര്‍പ്പിച്ചിരിക്കുന്നിടങ്ങളില്‍ പുരുഷ ജീവനക്കാരെ നിരോധിക്കണമെന്ന് അമിക്കസ് ക്യൂറി നിര്‍ദേശിച്ചു. വനിതാ തടവുകാരുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അടുത്തിടെ ഒരു വനിതാ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു ഗര്‍ഭിണിയെയും 15 കുഞ്ഞുങ്ങളെയും കണ്ടതായും ഇതില്‍ 10 ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമാണെന്നും ഇവരെല്ലാം ജനിച്ചത് ജയിലിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വളരെ ഗൗരവമായി വീക്ഷിക്കുകയും ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന് ബെഞ്ചിന് മമ്പാകെ സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു.