അനുബന്ധ വാര്‍ത്തകള്‍
- റാലികൾ നടന്നപ്പോൾ നിങ്ങൾ അന്യഗ്രഹത്തിലായിരുന്നു, രണ്ടാം തരംഗത്തിന് ഉത്തരവാദി തെരെഞ്ഞെടുപ്പ് കമ്മീഷൻ, പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി
- കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം: വരനെ വിവാഹവേദിയിൽ വെച്ച് അറസ്റ്റ് ചെയ്തു
- സംസ്ഥാനത്ത് എന്‍എസ്എസ് ഒന്നാം വര്‍ഷ വോളണ്ടിയര്‍മാരുടെ വാക്സിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഹെല്പ് ഡസ്ക്
- ജനിതകമാറ്റം വന്ന വൈറസുകളുടെ സാനിധ്യം: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ കര്‍ശനമായി ക്വാറന്റീന് പാലിക്കണമെന്ന് മുഖ്യമന്ത്രി
- ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലിയും വിലക്കേര്‍പ്പെടുത്തി
കർണാടകയിൽ രണ്ടാഴ്‌ച്ചത്തേക്ക് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർണാടകയിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. രണ്ടാഴ്‌ച്ച കാലത്തേക്കാണ് ലോക്ക്‌ഡൗൺ. മുഖ്യമന്ത്രി യെഡിയൂരപ്പ വിളിച്ചുചേർത്ത മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് തീരുമാനം.
നാളെ രാത്രി 9 മണി മുതലായിരിക്കും കർഫ്യൂ ആരംഭിക്കുക. രാവിലെ 6 മുതൽ 10 വരെയുള്ള സമയത്ത് അവശ്യസേവനങ്ങൾ അനുവദിക്കും. പത്ത് മണിക്ക് ശേഷം കടകൾ തുറക്കാനാവില്ല. കാർഷിക നിർമാണ മേഖലകൾക്ക് പ്രവർത്തിക്കാം. പൊതുഗതാഗതം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 60,000ത്തിലധികം കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,804 പേർക്കാണ് രോഗം ബാധിച്ചത്. 43 പേർ മരിച്ചു. നിലവിൽ രണ്ടര ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.