അനുബന്ധ വാര്‍ത്തകള്‍
- Bihar Elections: ബിഹാറിൽ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥി, പ്രഖ്യാപനം നടത്തി മഹാസഖ്യം
- തേജസ്വി യുഗം മുന്നില്‍കണ്ട് കോണ്‍ഗ്രസും; ആര്‍ജെഡിക്ക് മുഖ്യമന്ത്രി പദവി, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍
- ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്
- ബീഹാർ തിരെഞ്ഞെടുപ്പിന് മുൻപായി മഹിളാ റോസ്ഗാർ യോജനയുമായി ബിജെപി, 75 ലക്ഷം സ്ത്രീകൾക്ക് അക്കൗണ്ടിൽ ലഭിക്കുക 10,000 രൂപ വീതം
- വോട്ടുമോഷണത്തിനെതിരെ വോട്ടർ അധികാർ യാത്ര, പുതിയ പോരാട്ടത്തിന് ബിഹാറിൽ തുടക്കമിട്ട് രാഹുൽ
Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു
ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് ഹൈക്കമാന്‍ഡ് അശോക് ഗെഹലോട്ടിനെ ബിഹാറിലേക്കു അയച്ചത്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍ജെഡി അധ്യക്ഷനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ട് ആണ് പ്രഖ്യാപിച്ചത്.
ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് ഹൈക്കമാന്‍ഡ് അശോക് ഗെഹലോട്ടിനെ ബിഹാറിലേക്കു അയച്ചത്. സമൂഹത്തോടു പ്രതിബദ്ധതയുള്ള യുവാവാണ് തേജസ്വിയെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് അശോക് ഗെഹലാട്ട് പറഞ്ഞു.
വികാസ് ശീല് ഇന്സാന് പാര്‍ട്ടി (വി.ഐ.പി) നേതാവ് മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഗെഹലോട്ട് പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയ ശേഷമായിരിക്കും കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണമോ എന്ന കാര്യത്തില്‍ ഇന്ത്യ മുന്നണി തീരുമാനിക്കുക. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ അമിത് ഷായ്ക്കു ധൈര്യമുണ്ടോ എന്ന് ഇന്ത്യ മുന്നണി ചോദിക്കുന്നു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാതെ എന്‍ഡിഎ ഒളിച്ചുകളിക്കുകയാണെന്നും തേജസ്വി പറഞ്ഞു.
അടുത്ത ലേഖനം