അനുബന്ധ വാര്‍ത്തകള്‍
- താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
- 18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ
- എല്ലാം ബിജെപി പ്ലാന്‍, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ശശി തരൂരിന്റെ പേര് പരിഗണനയില്‍, ലിസ്റ്റില്‍ ശ്രീധരന് പിള്ളയും ആരിഫ് മുഹമ്മദ് ഖാനും
- ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല
- ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്
പോക്സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം; 16കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ
കൂടാതെ ആണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
court
മുംബെയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. 16കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയാണെന്ന് തെളിഞ്ഞതോടെയാണ് ജാമ്യം അനുവദിക്കപ്പെട്ടത്. കൂടാതെ ആണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന വര്‍ഷം അധ്യാപിക സ്കൂളില്‍നിന്ന് രാജി വെച്ചിരുന്നു.
കോടതി ഇക്കാര്യവും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വിചാരണ ആരംഭിക്കാന്‍ സമയമെടുക്കുമെന്നും അതിനാല്‍ കുറ്റാരോപിതയായ അധ്യാപികയും അത്രയും കാലം ജയിലില്‍ അടച്ചിടുന്നത് ശരിയല്ലെന്നും ജഡ്ജി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളുടെ അമ്മയാണെന്ന പരിഗണനയും കണക്കിലെടുത്താണ് അധ്യാപികയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തിച്ച് മദ്യം നല്കി പലതവണയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കഴിഞ്ഞ മാസമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.