അനുബന്ധ വാര്‍ത്തകള്‍
- കനത്തമഴ: തമിഴ്നാട്ടില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
- വ്യാജമദ്യ ദുരന്തത്തില്‍ തമിഴ്നാട്ടില്‍ പത്ത് പേര് മരിച്ചു
- റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു
- കേരളത്തിലെ കൊവിഡ് കേസുകളുടെ വര്‍ധനവ്; കര്‍ണാടകയില്‍ മുതിര്‍ന്ന പൗരന്മാര് മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി
- 2025ഓടെ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഏഴുശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
മഴക്കെടുതിയില്‍ തമിഴ്നാട്ടില്‍ മരണം ഒന്‍പതായി; നാല് ജില്ലകളില്‍ നിന്ന് 12650 പേരെ മാറ്റിപാര്‍പ്പിച്ചു
മഴക്കെടുതിയില്‍ തമിഴ്നാട്ടില്‍ മരണം ഒന്‍പതായി. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് പ്രളയ സമാന സാഹചര്യമുള്ളത്. ഈനാല് ജില്ലകളില്‍ നിന്ന് 12650 പേരെ മാറ്റിപാര്‍പ്പിച്ചു. തൂത്തുക്കുടി വിമാനത്താവളത്തില്‍ നിന്നുള്ള എട്ട് സര്‍വീസുകള്‍ റദ്ദാക്കി. വസായ്പുരത്ത് കുടുങ്ങിക്കിടന്ന 118 പേരെ സൈന്യം രക്ഷപ്പെടുത്തി. തിരുനെല്‍വേലി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തൂത്തുക്കുടി- മധുര ഹൈവേയില്‍ ആന്റണിപുരത്ത് പാലം തകര്‍ന്നു. നിലവില്‍ 230 ദുരന്തനിവാരണ സേനാംഗങ്ങളെയും 160ലധികം സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.