അനുബന്ധ വാര്‍ത്തകള്‍
- ലക്ഷദ്വീപിൽ ഇന്റർനെറ്റിന് വേഗത കുറയുന്നതായി പരാതി
- ലക്ഷദ്വീപിൽ സന്ദർശന വിലക്ക്, പ്രവേശനം എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രം
- പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ട് മറ്റൊരു സൂപ്പര്‍താരവും എത്തിയില്ല, സുരേഷ് ഗോപി ബിജെപിയില്‍ അധികനാള്‍ തുടരില്ല:എന്‍എസ് മാധവന്
- 'വിമര്‍ശിക്കേണ്ടിവരുമ്പോള്‍ മാന്യതയും സത്യസന്ധതയുമാവട്ടെ നിങ്ങളുടെ ആയുധങ്ങള്‍'; പൃഥ്വിരാജിന് പരോക്ഷ പിന്തുണയുമായി സുരേഷ് ഗോപി
- പൃഥ്വിരാജ് മമ്മൂട്ടിയേയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി, ഞാൻ സാക്ഷിയാണ്: ഗുരുതര ആരോപണങ്ങളുമായി ദേവൻ
ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗം കുറഞ്ഞു
അഡ്മിനിസ്ട്രേഷനെതിരെ പ്രതിഷേധം നടക്കുന്ന ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗം ഗണ്യമായി കുറഞ്ഞു. വാട്സ്ആപ് സന്ദേശങ്ങള്‍ പോലും ചില ദ്വീപുകളില്‍ ലഭിക്കില്ല. രണ്ട് ദിവസമായി സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും ദ്വീപ് നിവാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എന്നാല്‍, മൊബൈലില്‍ 4 ജി കാണിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പ്രതിഷേധങ്ങളും ലക്ഷദ്വീപില്‍ നടന്നിരുന്നു. ഇതിനിടയിലാണ് ഇന്റര്‍നെറ്റ് വേഗത കുറഞ്ഞിരിക്കുന്നത്. അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും.