അനുബന്ധ വാര്‍ത്തകള്‍
- സമ്മർദ്ദം ചെലുത്തരുത്, രാഷ്ട്രീയത്തിലേക്കില്ലെന്ന് ആരാധകരോട് ആവർത്തിച്ച് രജനികാന്ത്
- കർഷകസമരം: എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു, അടുത്ത ചർച്ച 15ന്
- ലാവ്ലിൻ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും
- 2,500 ട്രാക്ടറുകൾ രാജ്യതലസ്ഥാനത്തേയ്ക്ക്: സമരം കടുപ്പിയ്ക്കാൻ കർഷകർ
- രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ എത്തുന്നു, ആരാധകരുടെ നിരാഹര സമരം ഞായറാഴ്ച്ച തുടങ്ങും
കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുത്, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് തടഞ്ഞ് സുപ്രീം കോടതി. നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമം നടപ്പാക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്തു കൂടിയാലോചന നടന്നുവെന്ന് കേന്ദ്രത്തിനോട് ചോദിച്ചു.
കർഷകസമരത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. കാർഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരാണെന്ന് കേനന്ദ്രത്തിനായി ഹാജരായ അന്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. എന്നാൽ മുൻസർക്കാരുകളുടെ തീരുമാനം ഈ സർക്കാരിനെ രക്ഷിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.