അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസായി; എതിര്‍ക്കാതെ ഒ രാജഗോപാല്‍
- രജനീകാന്തും ആരാധകരും ബിജെപിയെ പിന്തുണയ്ക്കുമെന്ന പ്രസ്താവന ഉടൻ: ഗുരുമൂർത്തി
- തമിഴ്നാട്ടില്‍ ബി ജെ പി ഇനിയെന്തുചെയ്യും? രജനീകാന്തിന്റെ പിന്മാറ്റം അമിത് ഷായുടെ നീക്കങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി
- രജനി 'അണ്ണാത്തെ'യുമായി മുന്നോട്ടുതന്നെ, ചിത്രീകരണം പുനരാരംഭിക്കുന്നു
- രജനീകാന്ത് പിന്മാറി, രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ചു; ആരോഗ്യപരമായ കാരണങ്ങളെന്ന് വിശദീകരണം
രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ എത്തുന്നു, ആരാധകരുടെ നിരാഹര സമരം ഞായറാഴ്‌ച്ച തുടങ്ങും
രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലെത്തി ചർച്ച നടത്തും. രാഷ്ട്രീയകാര്യങ്ങളാകും ചർച്ചയിൽ വിഷയമാവുക. അതേസമയം രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ തീരുമാനം രജനികാന്ത് പിൻവലിക്കണമെന്ന് ആവശ്യപ്പട്ട് ആരാധകർ പ്രതിഷേധം ശക്തമാക്കുകയാണ്. രജനി രാഷ്ട്രീയത്തിൽ വരണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച മുതൽ ചെന്നൈയിൽ ആരാധകർ നിരാഹാര സമരം തുടങ്ങും. രജനി മക്കൾ മന്‍ട്രം ഭാരവാഹികളും നിരാഹാരത്തിൽ പങ്കെടുക്കും.
ഞായറാഴ്‌ച്ച തുടങ്ങുന്ന നിരാഹാരം പിന്നീട് തമിഴ്നാടിന്റെ വിവിധ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും.പൊയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ ആരാധകരുടെ പ്രതിഷേധം ശക്തമായതോടെ ചെന്നൈ അതിർത്തിയിലുള്ള ഫാം ഹൗസിലേക്ക് രജനി കുടുംബത്തിനോടൊപ്പം താമസം മാറ്റി. രജനികാന്ത് രാഷ്ട്രീയപ്രവേശന തീരുമാനം എടുത്തപ്പോൾ തന്നെ ഗ്രാമീണ മേഖലയിൽ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ആരാധകർ വോട്ട് ചോദിച്ച് തുടങ്ങിയിരുന്നു. മധുരയിൽ പാർട്ടി പ്രഖ്യാപനത്തിന് സ്റ്റേജ് വരെ തയ്യാറാക്കിയിരുന്നു.