അനുബന്ധ വാര്‍ത്തകള്‍
- രാഷ്ട്രീയ ഇടപെടലുകൾ കൂടുതൽ വേണ്ട: ന്യൂസ് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾ നിയന്ത്രിയ്ക്കുമെന്ന് മാർക്ക് സക്കർബർഗ്
- രജിസ്റ്റർ ചെയ്തത് 22 കേസുകൾ, 200 പേരെ കസ്റ്റഡിയിലെടുത്തു; പാർലമെന്റ് മാർച്ചിൽനിന്നും പിൻമാറി കർഷകർ
- പൂയം നക്ഷത്രക്കാരുടെ വീക്നെസ്സ് ഇതാണ്, അറിയു !
- ഓൺലൈൻ റമ്മി: വിരാട് കോഹ്ലിയ്ക്കും തമന്നയ്ക്കും അജു വർഗീസിനുമെതിരെ കോടതി നോട്ടീസ്
- വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡനമല്ലെന്ന ബോബെ ഹൈക്കോടതി വിധി: സുപ്രീം കോടതിയുടെ സ്റ്റേ
ചെങ്കോട്ടയിൽ സിഖ് കൊടി ഉയർത്തിയ സംഭവം: ഖാലിസ്ഥാൻ ബന്ധം അന്വേഷിയ്ക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ
ട്രാക്ടർ റാലിയെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടെ ചെങ്കോട്ടയ്ക് മുകളിൽ സിഖ് കൊടി നാട്ടിയതിൽ ഖാലിസ്ഥാൻ ബന്ധമുണ്ടൊ എന്ന് ഇന്റലിജൻസ് ഏജൻസികൾ അന്വേഷിയ്ക്കുന്നു. കർഷക സംഘടനകളുടെ കൊടിയല്ല, സിഖ് ഗുരുദ്വാരകളിൽ ഉയർത്താറുള്ള നിസാൻ സാഹിബ് എന്ന പതാകയാണ് ചെങ്കോട്ടയ്ക്ക് മുകളിൽ അക്രമികൾ നാട്ടിയത്. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ വാൻതാരസിങ് ഗ്രാമവാസിയായ ഗുജ്‌രാജ് സിങ് എന്നയാളാണ് ചെങ്കോട്ടയ്ക്ക് മുകളിൽ സിഖ് കൊടി നാട്ടിയത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധു ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർത്തുന്നവർക്ക് രണ്ടര ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണോ ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത് എന്നാണ് അന്വേഷിയ്ക്കുന്നത്.