വിവാദ ജഡ്ജി നിയമനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു: രവി ശങ്കര്‍ പ്രസാദ്

ന്യുഡല്‍ഹി| Last Updated: ചൊവ്വ, 22 ജൂലൈ 2014 (15:06 IST)
വിവാദ ജഡ്ജി നിയമനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്
ഇടപെട്ടിരുന്നുവെന്ന് നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്.

2005 ജൂണില്‍ വിവാദ ജഡ്ജിയുടെ നിയമനം സ്ഥിരപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ
ഓഫീസ്
സുപ്രീം കോടതി കൊളീജിയത്തിന് കത്തെഴുതിയതായി രവി ശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍
പറഞ്ഞു.ജഡ്ജിമാരെ നിയമിക്കുന്നതിനായി പുതിയ സംവിധാനം ഉണ്ടാക്കുമെന്നും നിലവിലുള്ള കൊളീജിയം രീതിക്ക് പകരമായി ദേശീയ ജുഡീഷ്യല്‍ അപ്പോയിന്മെന്റ് കമ്മീഷന്‍ നിയമിക്കാന്‍ അലോചിക്കുന്നതായും നിയമമന്ത്രി കൂട്ടിചേര്‍ത്തു.


നേരത്തെ അഴിമതിക്കേസ് നിലവിലുള്ള ഒരു ജഡ്ജിയെ മദ്രാസ് ഹൈക്കോര്‍ട്ട് ജഡ്ജിയായി നിയമിക്കുന്നതിന്
ഒന്നാം യു പി എ സര്‍ക്കാര്‍ സഹായിച്ചു എന്ന മുന്‍ സുപ്രീം കോടതി ജഡ്ജി മര്‍ക്കണ്ഡേയ കട്ജുവിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് നിയമന്ത്രിയുടെ പ്രസ്താവന
















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :