അനുബന്ധ വാര്‍ത്തകള്‍
- ബലാത്സംഗ ശ്രമം ചെറുത്ത അമ്മയെ ഭിത്തിയിലിടിച്ച് കൊന്നു, മകന് 10 വർഷം കഠിന തടവ്
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ട്രാപ്പിലാക്കാന്‍ 'ഓപ്പറേഷന് ബി'; പ്രതിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് വനിതാ എസ്ഐ, ഫെയ്സ്ബുക്ക് സുഹൃത്താക്കി ചാറ്റ് ചെയ്തു
- വാതില്‍ അടയ്ക്കാതെ ടോയ്ലറ്റ് ഉപയോഗിക്കണം, നടുറോഡില്‍ മുട്ടുകുത്തി മാപ്പ് പറയണം, ടോയ്ലറ്റില് പോയി വന്നാല്‍ യോനി പരിശോധിക്കും; സ്ത്രീധനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യുവതിക്ക് യുഎസില്‍ പീഡനം
- ഗര്‍ഭം ധരിക്കാതിരിക്കാന്‍ ഞാന്‍ എന്തോ ചെയ്യുന്നുണ്ടെന്നാണ് സംശയം, വാതില്‍ അടയ്ക്കാതെ ടോയ്ലറ്റില് പോയാല്‍ മതിയെന്ന് പറയും, യോനിയില്‍ തൊട്ട് നോക്കും; ഭര്‍ത്താവില്‍ നിന്ന് നിരന്തരം പീഡനമെന്ന് ഇന്ത്യന്‍
- പിപിഇ കിറ്റ് ധരിച്ച് വീട്ടില്‍വച്ച് സുഹൃത്ത് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നല്കി ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചു: തിരുവനന്തപുരത്തെ സന്നദ്ധ പ്രവര്‍ത്തകനെതിരെ പരാതി
ബലാൽസംഗ കേസിലെ പ്രതിയെ 700 പോലീസുകാർ ചേർന്ന് പിടികൂടി
ജയ്‌പൂർ : കേവലം നാല് വയസു മാത്രം പ്രായമുള്ള ബാലികയെ ബലാൽസംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ പിടികൂടാൻ 700 പോലീസുകാർ ഒത്തുകൂടി. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു.
സുരേഷ് കുമാർ എന്ന ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഏഴു കിലോമീറ്റർ അകലെയുള്ള ഒരു കുളത്തിനരികെ എത്തിച്ചു കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. പ്രതിയെ കുറിച്ച് പ്രത്യേകിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഗ്രാമവാസികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഉന്നത തലങ്ങളിൽ നിന്ന് പൊലീസിന് സമ്മർദ്ദവുമേറി.
തുടർന്ന് ജയ്പുർ റൂറൽ പോലീസ് സൂപ്രണ്ട് ശങ്കർ ദത്ത് ശർമ്മയുടെ നിർദ്ദേശത്തെ തുടർന്ന് വ്യാപകമായ അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചെങ്കിലും ഇയാൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്തത് പോലീസിനെ വലച്ചു. സമീപ സ്ഥലങ്ങളിലുള്ള നാട്ടുകാരുടെ കൂടി സഹായത്തോടെ വാട്ട്സ് ആപ്പ് ഗ്രൂപ് ഉണ്ടാക്കുകയും വ്യാപകമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയും ചെയ്തു. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.
സുരേഷ് കുമാർ എന്ന ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഏഴു കിലോമീറ്റർ അകലെയുള്ള ഒരു കുളത്തിനരികെ എത്തിച്ചു കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. പ്രതിയെ കുറിച്ച് പ്രത്യേകിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഗ്രാമവാസികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഉന്നത തലങ്ങളിൽ നിന്ന് പൊലീസിന് സമ്മർദ്ദവുമേറി.
തുടർന്ന് ജയ്പുർ റൂറൽ പോലീസ് സൂപ്രണ്ട് ശങ്കർ ദത്ത് ശർമ്മയുടെ നിർദ്ദേശത്തെ തുടർന്ന് വ്യാപകമായ അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചെങ്കിലും ഇയാൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്തത് പോലീസിനെ വലച്ചു. സമീപ സ്ഥലങ്ങളിലുള്ള നാട്ടുകാരുടെ കൂടി സഹായത്തോടെ വാട്ട്സ് ആപ്പ് ഗ്രൂപ് ഉണ്ടാക്കുകയും വ്യാപകമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയും ചെയ്തു. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം