മുംബൈയില്‍ മഴയുടെ ശക്തി കുറഞ്ഞു; രണ്ടു മരണം, വീടുകള്‍ വെള്ളത്തിനടിയില്‍

മുംബൈ , മഴ , ട്രെയിന്‍ ഗതാഗതം , മരണം
മുംബൈ| jibin| Last Modified ശനി, 20 ജൂണ്‍ 2015 (08:49 IST)
മുംബൈയില്‍ വ്യാഴാഴ്‌ച തുടങ്ങിയ ശക്തമായ മഴയില്‍ രണ്ടുപേര്‍ മരിച്ചു. അതേസമയം, മഴയ്‌ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. റോഡുകളില്‍നിന്നും റെയില്‍ പാളങ്ങളില്‍നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. ഇപ്പോള്‍ നേരിയ മഴമാത്രമേയുള്ളൂ. വൈദ്യുതാഘാതമേറ്റാണ് രണ്ടുപേരും മരിച്ചത്, രഞ്ജിത് ഗുപ്ത (60), ഗൗരവ് കാര്‍ണിക്(5) എന്നിവരാണ് മരിച്ചത്.

സബര്‍ബന്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. റോഡുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. മരങ്ങള്‍ കടപുഴകി പലയിടത്തും വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെട്ടിട്ടുണ്ട്. പല വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലായിലാണ്. ചേരിപ്രദേശത്തെയാണ് കൂടുതലായി വലച്ചത്. ഒരു
ദിവസം കൂടി കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സ്‌കൂളുകള്‍ ഹൈകോടതി
എന്നിവയ്ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.

കൊഹ്ഖണ്‍ തീരത്ത് കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട്തന്നെ ഇന്നുകൂടി ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്. സൈന്‍, മലാഡ്, അന്ധേരി എന്നീസ്ഥലങ്ങള്‍ ഇന്നലെ പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. മഴ പൂനെ, കോലാപൂര്‍, ഔറംഗബാദ്, നാസിക് നഗരങ്ങളിലെ ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

ഒരാഴ്ചയായി നഗരത്തില്‍ മഴ തുടങ്ങിയിട്ട്. എന്നാല്‍, വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ രാത്രിയിലുടനീളം നീണ്ടു. അര്‍ധരാത്രി പലയിടത്തും പാളങ്ങള്‍ മുങ്ങിയതോടെ മുംബൈ സി.എസ്.ടി.യില്‍നിന്നുള്ള സബര്‍ബന്‍ വണ്ടികളുടെ ഓട്ടം അധികൃതര്‍ റദ്ദാക്കി. താനെയില്‍നിന്നും കല്യാണ്‍, കസറ, കര്‍ജത് ഭാഗങ്ങളിലേക്ക് വണ്ടികള്‍ സര്‍വീസ് നടത്തി. പശ്ചിമ റെയില്‍വേയില്‍ ചര്‍ച്ച്‌ഗേറ്റിനും അന്ധേരിക്കുമിടയിലാണ് ഗതാഗതം സ്തംഭിച്ചത്.

കൊളാബ, മലാഡ്, വര്‍സോവ തുടങ്ങി കടല്‍ത്തീരത്ത് താമസിക്കുന്നവരെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്. ജുഹു വിമാനത്താവളം അടച്ചിട്ടു. 500 മില്ലിമീറ്ററിലധികം മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ ലഭിച്ചതെന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :