‘ഇന്ത്യന്‍ റയില്‍‌വെയെ ഏറ്റവും വലിയ ചരക്കുനീക്ക മാര്‍ഗമാക്കി മാറ്റും’

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 8 ജൂലൈ 2014 (12:25 IST)
ഇന്ത്യന്‍ റയില്‍‌വെയെ ലോകത്തിലെ ഏറ്റവും വലിയ ചരക്കുനീക്ക മാര്‍ഗമാക്കിമാറ്റുമെന്ന് കേന്ദ്ര റെയില്‍‌വേ മന്ത്രി സദാനന്ദ ഗൌഡ. ദിവസേന ഓസ്ട്രേലിയയുടെ ജനസംഖ്യയേക്കാള്‍ ജനങ്ങള്‍ ഇന്ത്യന്‍ റെയില്‍‌വേയില്‍ സഞ്ചരിക്കുന്നുണ്ട്. പുതിയ ട്രെയിനുകള്‍ക്കുള്ള നിരവധി നിവേദനങ്ങള്‍ കിട്ടി. സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

12 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ചോദ്യോത്തര വേള നീണ്ടുപോയതിനാല്‍ അല്‍പ്പം താമസിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. മൂന്നൂറു കിലോമീറ്റര്‍ വേഗമുള്ള
ബുള്ളറ്റ് ട്രെയിന്‍, അവയ്ക്കു സഞ്ചരിക്കാന്‍ പറ്റിയ പാളങ്ങള്‍,
അതിവേഗ ട്രെയിനുകള്‍, അനുബന്ധ വികസനം, അടിസ്ഥാനസൌകര്യ പദ്ധതികള്‍ തുടങ്ങിയവയ്ക്കാവും മു‌ന്‍‌ഗണന‍.

വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യവല്‍ക്കരണം വ്യാപകമാക്കാനുമുള്ള നയപ്രഖ്യാപനം പ്രതീക്ഷിക്കാം. നേരത്തെതന്നെ യാത്രകൂലിയും ചരക്കുകൂലിയും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇനി വര്‍ധനവുണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. മണാലി -ലേ റെയില്‍‌വേ അനുമതി കിട്ടുമെന്ന് ഹിമാചലിന് പ്രതീക്ഷയുണ്ട്.

ബജറ്റില്‍ ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന പദ്ധതികളുണ്ടാകുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്റിലേക്ക് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആധുനികവത്കരണത്തിന് മുന്‍ഗണന നല്‍കും.

സാധാരണക്കാരനെ ഉടന്‍ സന്തോഷിപ്പിക്കുന്നതിനുള്ള പദ്ധതികളുണ്ടാവില്ല. യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കും. ബുള്ളറ്റ് ട്രെയിനുകളും ഹൈസ്പീഡ് പദ്ധതികളും പ്രഖ്യാപിക്കുമെന്നും ഗൗഡ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :