അനുബന്ധ വാര്ത്തകള്
- വിരമിക്കൽ മത്സരം നൽകാൻ തയ്യാറെന്ന് ബിസിസിഐ, ഒരിക്കൽകൂടി ധോണി നീലക്കുപ്പായത്തിൽ കളിയ്ക്കുമോ ?
- ഒറ്റദിവസം 69,652 പേർക്ക് കൊവിഡ്, 977 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,36,926
- പുറത്തുനിന്നും പൂക്കൾ വാങ്ങരുത്, ഇത്തവണത്തെ ഓണാഘോഷം വീടുകൾക്കുള്ളിൽ ഒതുക്കണം എന്ന് മുഖ്യമന്ത്രി
- ലോകത്ത് 2.25 കോടി കടന്ന് കൊവിഡ് ബധിതർ, മരണം 7,89,957
- കേരളത്തിലേയ്ക്കുള്ള രാജധാനി, നേത്രാവതി എക്സ്പ്രസ്സുകൾ സെപ്തംബർ 10 വരെ റദ്ദാക്കി
ശരീര പരിശോധന വേണ്ട, കൊവിഡ് ഇല്ലെന്ന് വിദ്യാർത്ഥികൾ എഴുതി നൽകണം; നീറ്റ് ജെഇഇ പരീക്ഷകൾക്ക് പ്രോട്ടോകോൾ പ്രഖ്യാപിച്ചു
ഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾക്കായി പ്രോട്ടോകോൾ പ്രഖ്യാപിച്ച് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി. കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേഹ പരിശോധന നടത്തേണ്ടതില്ല എന്നാണ് തീരുമാനം. പരിക്ഷകൾക്ക് മുൻപായി പരീക്ഷാ കേന്ദ്രങ്ങളുടെ തറ, ചുമരുകൾ, ഗേറ്റുകൾ എന്നിവ അണുവിമുക്തമാക്കണം. പ്രവേശന കവാടത്തിൽ വച്ച് തന്നെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിയ്ക്കണം.
പനിയോ, മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ പ്രത്യേക മുറികളിലാകും പരീക്ഷ എഴുതിയ്ക്കുക. പരീക്ഷാ ഹാളിൽ മാസ്ക് ധരിയ്ക്കാൻ വിദ്യാത്ഥികളെ അനുവദിക്കും. ഗ്ലൗസുകൾ, മാസ്കുകൾ, ഹാൻഡ് സാനിറ്റൈസർ, അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളിൽ സജ്ജമാക്കണം. പരീക്ഷാ ഹാളിൽ ഉള്ള അധ്യാപകരും മാസ്കുകളും ഗ്ലൗസുകളും ധരിക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകം കുടിവെള്ള ബോട്ടിലുകൾ വേണം എന്നും മാർഗനിർദേശത്തിൽ പറയുന്നു.