അനുബന്ധ വാര്‍ത്തകള്‍
- ഇൻഡോർ ടെസ്റ്റ്: ഇന്ത്യൻ ബൗളിങ്ങിന് മുൻപിൽ ബംഗ്ലാദേശ് പരുങ്ങുന്നു
- നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം അജിങ്ക്യ രഹാനെ രാജസ്ഥാൻ റോയൽസ് വിടുന്നു. ഡൽഹി ക്യാപിറ്റൽസിലേക്കെന്ന് സൂചന
- ഇന്ത്യയും ചൈനയും മാലിന്യങ്ങൾ തള്ളുന്നു. എല്ലാം ഒഴുകി എത്തുന്നത് ലോസാഞ്ചലസിൽ : ഡൊണാൾഡ് ട്രമ്പ്
- തെരുവിലും താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ
- 173 പന്തിൽ 264 , 33 ബൌണ്ടറികളും 9 സിക്സും; ഈഡനിലെ രോഹിത്താറാട്ടിന് ഇന്ന് 5 വർഷം!
എന്തായിരുന്നു നെഹ്റുവിന്റെ അന്ത്യാഭിലാഷം?
ലോകം കണ്ടിട്ടുള്ള മഹത് വ്യക്തികളിലൊരാളാണ് ജവഹര്‍ലാല്‍ നെഹ്രു. അദ്ദേഹം 1889 നവംബര്‍ 14ന് ഉത്തര്‍പ്രദേശില്‍ അലഹബാദിലാണ് ജനിച്ചത്. സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. അദ്ദേഹത്തിന്റെ ജനമദിനം ശീശുദിനമായി രാജ്യമെങ്ങും ആഘോഷിക്കുന്നു.1964 മെയ് 27നായിരുന്നു നെഹ്രുവിന്റെ അന്ത്യം.
നവഭാരത ശില്പിയാണ് നെഹ്രു. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവ് വരും നൂറ്റാണ്ടിനെ ലക്ഷ്യമാക്കി ഇന്ത്യയെ കൈപിടിച്ചു നടത്തിയ ക്രാന്ത ദര്‍ശി.
നെഹ്റുവിന്റെ അന്ത്യ നിമിഷങ്ങള്‍
1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സിച്ചെങ്കിലും പൂര്‍ണ്ണാരോഗ്യം തിരിച്ച് കിട്ടിയില്ല. വീണ്ടും മെയില്‍ രോഗനില വഷളായി.
നാല് ദിവസത്തെ വിശ്രമത്തിന് ശേഷം മെയ് 26 ന് ഡറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു . 27 ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു.
നെഹ്റുവിന്റെ അന്ത്യാഭിലാഷം
"" എന്റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ ''