ഒൻപതുകാരിയെ 30,000 രൂപയ്ക്ക് വിറ്റു; അമ്മ അറസ്റ്റിൽ

മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദിലെ മജൽഗാവിലാണ് സംഭവം.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 13 നവം‌ബര്‍ 2019 (15:20 IST)
ഒൻപതുവയസ്സുള്ള മകളെ പണം വാങ്ങി 20 വയസ്സുകാരന് വിവാഹം ചെയ്തുകൊടുക്കാൻ ഒരുങ്ങിയ അറസ്റ്റിൽ. മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദിലെ മജൽഗാവിലാണ് സംഭവം.

അറസ്റ്റിലായ ആശാമതി ഗോലാപ് തന്റെ കൂട്ടുകാരിയുടെ മകൻ സന്തോഷ് യാദവുമായാണ് പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം ഉറപ്പിച്ചത്. 30,000 രൂപ വാങ്ങി വിവാഹ നിശ്ചയം നടത്തുകയും ചെയ്തു.

എന്നാൽ വിവാഹം നടക്കാനിരുന്ന ഫുലെനഗർ മേഖലയിലെ ചില താമസക്കാർ പൊലീസിന് വിവരം കൈമാറിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ശൈശവ വിവാഹത്തിന് ഒത്താശ ചെയ്ത മറ്റ് 5 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :