അനുബന്ധ വാര്‍ത്തകള്‍
- ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു, അജിത് പവാറിനെതിരായ 70000 കോടി രൂപയുടെ അഴിമതിക്കേസ് അവസാനിപ്പിച്ചു
- മധ്യപ്രദേശിൽ ബിജെപി അട്ടിമറി സൂചന,ട്വിറ്ററിൽ നിന്നും കോൺഗ്രസ്സ് നീക്കി ജോതിരാദിത്യ സിന്ധ്യ
- മഹാരാഷ്ട്ര കേസ് സുപ്രീം കോടതിയിൽ വാദം പൂർത്തിയായി, വിശ്വാസവോട്ടെടുപ്പിൽ ഉത്തരവ് നാളെ പത്തരക്ക് പ്രഖ്യാപിക്കും
- 52 എം എൽ എമാരും മടങ്ങിയെത്തി; എത്തിച്ചത് യുവജനവിഭാഗം നേതാക്കൾ, അജിത് പവാറിനൊപ്പം ഒരു എംഎല്‍എ മാത്രം
- 'തന്റെ തന്തയല്ല എന്റെ തന്ത'; മോഹൻദാസിനോട് ജി സുധാകരന്റെ മകൻ
ബിജെപിക്ക് തിരിച്ചടി: മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ്, രഹസ്യ ബാലറ്റ് വേണ്ടെന്ന് സുപ്രീംകോടതി
ധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്കി.
മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. പരസ്യബാലറ്റിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്കി.
വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണം.എന്നാല്‍ പ്രോം ടേം സ്പീക്കറെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ തീരുമാനം വന്നിട്ടില്ല. എംഎല്‍എമാര്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് നാളെത്തേക്ക് മാറ്റിയത്.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ 14 ദിവസത്തെ സമയം വേണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് മുകുള്‍ റോത്തഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി ആവശ്യപ്പെടുകയായിരുന്നു.
രണ്ട് വാദവും കേട്ട ശേഷമാണ് സുപ്രീം കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്. 140 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ട് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.