അനുബന്ധ വാര്‍ത്തകള്‍
- ലക്ഷണങ്ങളില്ലെങ്കിൽ പത്താംദിവസം ഡിസ്ചാർജ് ചെയ്യാം, കൊവിഡ് ചികിത്സാ മാനദണ്ഡങ്ങൾ പുതുക്കി കേരളം
- പ്രവാസികൾക്കായി ഡ്രീം കേരളാ പദ്ധതി,പുനരധിവാസവും വികസനവും ലക്ഷ്യം
- തെക്കന്‍ ജില്ലകളിലെ 4500 ഓളം പശുക്കള്‍ക്ക് വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണവകുപ്പ്
- കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സര്‍ക്കാര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണമെന്ന് മുല്ലപ്പള്ളി
- സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം,ആദ്യഫലം നെഗറ്റീവായാൽ വീട്ടിലേക്ക് മാറ്റാൻ നിർദേശം
കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് ഇട്ടു; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്
കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് ഇട്ട സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന് ലഭിച്ചത്. ആറുപേര്‍ക്കാണ് സസ്പെന്ഷന്. മൃതദേഹങ്ങള്‍ ഇവര്‍ കുഴിയിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു.
ഇക്കാര്യത്തില്‍ മരിച്ചവരുടെ ബന്ധുക്കളോട് ഖേദം അറിയിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വീഡിയോ കണ്ടപ്പോള്‍ ഞങ്ങളിലും വേദനയുണ്ടാക്കിയെന്നും അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ പാലിച്ചിരുന്നുവെന്നും എന്നാല്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നകാര്യത്തില്‍ പിഴവ് പറ്റിയെന്നും അറിയിച്ചു. കര്‍ണാടത്തില്‍ 246പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന് നഷ്ടമായത്.