1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Judicial report on jayalalitha's death

ഡോക്ടർമാർ പറഞ്ഞിട്ടും ജയലളിതയുടെ ഹൃദയശസ്ത്രക്രിയ തടഞ്ഞു, മരണവിവരം മറച്ചുവെച്ചു : പ്രതിക്കൂട്ടിലാക്കി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്

Sasikala
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ വികെ ശശികല ഉൾപ്പടെ 4 പേർ കുറ്റക്കാരെന്ന് ജുഡീഷ്യൽ റിപ്പോർട്ട്. എയിംസ് മെഡിക്കൽ സംഘം 5 തവണ അപ്പോളോ സന്ദർശിചെങ്കിലും ജയലളിതയ്ക്ക് മതിയായ ചികിത്സ നൽകിയില്ല.
 
ജയലളിതയ്ക്ക് ആൻജിയോഗ്രാം ചെയ്യുനത് ശശികല തടഞ്ഞു. യുഎസിൽ നിന്നെത്തിയ ഡോ.സമീൻ ശർമ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താൻ ശുപാർശ ചെയ്തിരുന്നു. പക്ഷേ അതും നടന്നില്ല. 2016 ഡിസംബർ 5ന് രാത്രി 11:30ന് ജയലളിത മരിച്ചതായാണ് അപ്പോളോ ആശുപത്രി അറിയിച്ചത്. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മരണം 2016 ഡിസംബർ 4ന് ഉച്ചകഴിഞ്ഞ് 3നും 3:30നും ഇടയിലായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
 
വി.കെ.ശശികല, ഡോ.കെ.എസ്.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ.െജ.രാധാകൃഷ്ണൻ, ആരോഗ്യമന്ത്രി സി.വിജയഭാസ്കർ എന്നിവർക്കെതിരെ അന്വേഷണത്തിനും കമ്മീഷൻ ശുപാർശ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടാണ് സർക്കാർ ഇന്ന് നിയമസഭയിൽ വെച്ചത്.
അടുത്ത ലേഖനം
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും