അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാൻ അണുബോംബ് പ്രയോഗിച്ചാൽ ഇന്ത്യയുടെ കുറച്ചുഭാഗങ്ങൾ പോകുമായിരിക്കും, പക്ഷേ പിന്നീട് പാകിസ്ഥാൻ എന്ന രാജ്യംതന്നെ ഉണ്ടാകില്ല: മേജർ രവി
- രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, അഞ്ച് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
- പാകിസ്ഥാന് ഇപ്പോള്‍ ഗൂഗിളില്‍ തിരയുന്നത് ഇതാണ്, ഇന്ത്യക്കാര്‍ പോലും അത്ഭുതപ്പെടും!
- പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചുവീഴ്ത്തി ഇന്ത്യൻ സൈന്യം; ഇന്ത്യൻ വിമാനങ്ങൾ വീഴ്ത്തി എന്ന പാകിസ്ഥാന്റെ വാദത്തെ തള്ളി വ്യോമസേന
- ബുമ്ര ക്ലാസ് ബോളര്‍, നേരിടാന്‍ എല്ലാവര്ക്കും ഭയം; ഇന്ത്യന്‍ പേസറെ പുകഴ്ത്തി ഓസീസ് താരം
അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ, ഒരു പൈലറ്റിനെ കാണാനില്ലെന്നും വെളിപ്പെടുത്തൽ
ഡൽഹി: നിയന്ത്രണരേഖ ലംഘിച്ച് അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യയുടെ ഒരു പൈലറ്റിനെ കണാനില്ല എന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഇന്ത്യൻ പൈലറ്റിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തതായി പകിസ്ഥാൻ അവകാശപ്പെട്ടതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഇന്ത്യയുടെ ഒരു മിഗ് വിമാനം ആക്രമണം ചെറുക്കുന്നതിനിടെ കാരണതയിരുന്നു. ഈ വിമാനത്തിലെ പൈലറ്റിനെയാണ് കാണായിരിക്കുന്നത്. ഒരു ഇന്ത്യൻ പൈലറ്റിന്റെ പാകിസ്ഥാൻ സേന അറസ്റ്റ് ചെയ്തതായി നേരത്തെ പാകിസ്ഥാൻ സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്ത സൈനിക പേരു വിവരങ്ങളും ദൃശ്യങ്ങളും വെളിപ്പെടുത്തി പാകിസ്ഥാൻ ഔദ്യോകിക വാർത്താ സമ്മേളനം നടത്തുകയും ചെയ്തു.
ആക്രമണത്തിൽ പാകിസ്ഥാന്റെ ഒരു എഫ് 16 വിമാനം ഇന്ത്യ വെടിവച്ചുവീഴ്ത്തിയിരുന്നു. ഈ വിമാനം പാക് അധീന കശ്മീരിലാണ് തകർന്നു വീണത്. അതേ സമയം കാണാതായ പൈലന്റെ പേരോ മറ്റു വിശദാംശങ്ങളൊ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി.