അനുബന്ധ വാര്‍ത്തകള്‍
- സ്കൂൾ കലോത്സവം: ഗ്രേസ് മാർക്കിനായി പ്രത്യേകം മത്സരങ്ങൾ നടത്തുമെന്ന് ഇ പി ജയരാജൻ
- പി കെ ശശിക്കെതിരായ പരാതി: ലൈംഗിക ആരോപണങ്ങളെ ഗൌരവത്തോടെ കാണുന്ന പാർട്ടിയാണ് സി പി എമ്മെന്ന് കാനം
- 2025ഓടെ പാകിസ്ഥാൻ ലോകത്തിലെ അഞ്ചാമത്തെ ആണവശക്തിയാവുമെന്ന് റിപ്പോർട്ട്
- പ്രണയത്തിൽ നിന്നും പിൻമാറിയില്ല; സഹോദരിയുടെ കാമുകനെ യുവാവ് കൊലപ്പെടുത്തി
- സ്പോൺസറുടെ വീട്ടിൽവച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ഇന്ത്യകാരനായ ഡ്രൈവർക്കും ഫിലിപ്പിൻസ് യുവതിക്കും കിട്ടിയത് എട്ടിന്റെ പണി
നിർണ്ണായക പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അമേരിക്കയും: 2019ൽ സംയുക്ത സൈനിക പരിശീലനം നടത്തും
ഇന്ത്യയും അമേരിക്കയും നിർണ്ണായക പ്രതിരോധ കരാറായ കോംകാസ കരാറിൽ ഒപ്പിട്ടു. സമ്പൂർണ സൈനിക ആശയവിനിമയ സഹകരണ കരാർ എന്നാണ് കരാറിന്റെ പൂർണ രൂപം. കരാറിൽ ഒപ്പിട്ടതോടെ തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യ അമേരിക്കയിൽ നിന്നും ഇന്ത്യക്ക് ലഭിക്കും.
ഇരു രാജ്യങ്ങളും തമ്മിലൂള്ള ഉന്നതതല ചർച്ചക്ക് ശേഷമാന് കരാറിലെത്തിയ കാര്യം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധത്തിലെ പുതുയുഗപ്പിറവിയാണ് കരാർ എന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിൻ പ്രതികരിച്ചു.
ചർച്ചയിൽ ഇന്ത്യൻ പ്രതിനിധികളായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിർമ്മലാ സിതാരാമനുമാണ് പങ്കെടുത്തത്. 2019ൽ ഇരു രാജ്യങ്ങളിലെയും സൈനികർ സംയുക്ത പരിശീലനം നടത്താനും ധാരണയായി. പ്രതിരോധവും വാണിജ്യവുമുൾപ്പടെ നിരവധി വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.