അനുബന്ധ വാര്‍ത്തകള്‍
- യുക്രെയ്നിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം
- നോര്‍ത്ത് ഇന്ത്യന്‍ ലുക്കില്‍ ഗ്ലാമറസായി പ്രയാഗ മാര്ട്ടിന്; റാംപ് വാക്കുമായി താരം (വീഡിയോ)
- 30 കോടി ബജറ്റ്,സൗത്ത് ഇന്ത്യയിലെ വന്‍ നിര, മമ്മൂട്ടിയുടെ പുതിയ ചിത്രം
- എന്താണ് ഡിജിറ്റൽ റേപ്പ്? കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷയെന്ത്?
- വിപണി വിഴുങ്ങാൻ റിലയൻസ്, 30 ഓളം പ്രാദേശിക ബ്രാൻഡുകളെ ഏറ്റെടുക്കും
ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുതെന്നും സുപ്രീംകോടതി
ഗ്യാൻവ്യാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റിന് സുപ്രീം കോടതിയുടെ നിർദേശം.എന്നാല്‍ പള്ളിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് മുസ്ലീം മതവിഭാഗത്തിന് പ്രാര്‍ഥനയ്ക്കുള്ള അവകാശം തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സർവേയ്ക്ക്തിരെ ഗ്യാൻവ്യാപി പള്ളി കമ്മിറ്റി നൽകിയ ഹർജികൾ പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
വാരാണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളവും പ്രദേശവും സീൽ ചെയ്യാൻ വാരാണാസി സിവിൽ കോടതി ഉത്തരവിട്ടിരുന്നു. സീല്‍ ചെയ്ത പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയ്ക്ക് കൈമാറുകയും ചെയ്തു. എന്നാൽ വിശ്വാസികൾക്ക് പള്ളിയിലേക്കുള്ള പ്രവേശനം തടയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.