അനുബന്ധ വാര്‍ത്തകള്‍
- ദില്ലി ചലോ മാർചിൽ നിന്നും പിന്മാറാതെ കർഷകർ, പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്
- തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മത്സരരംഗത്തുള്ളത് 74899 സ്ഥാനാര്‍ത്ഥികള്‍
- കൊവിഡ് വാക്സിന്റെ നിര്‍മാണം വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും
- ഒരുമാസം കൊണ്ട് കൊവിഡ് വാക്സിന് വിതരണം ചെയ്ത് പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി സജ്ജം
- തിരുവനന്തപുരം ജില്ലയില്‍ 48 മണിക്കൂറിനുള്ളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യും
ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനകളുമായി ചര്‍ച്ചചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനകളുമായി ചര്‍ച്ചചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമരറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കര്‍ഷകരുടെ മാര്‍ച്ച് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിട്ടുണ്ട്. കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്നാണ് ആവശ്യം.
അതേസമയം കര്‍ഷകര്‍ക്ക് എല്ലാ സഹായവും ഡല്‍ഹി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ ജലപീരങ്കി പ്രയോഗവും ലാത്തിച്ചാര്‍ജും ഉണ്ടായിരുന്നു. വൈകുന്നേരത്തോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.