അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിയില്‍ 15കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സുഹൃത്തുക്കള്‍
- മകളുടെ ഉയര്‍ന്ന സാമ്പത്തികശേഷി പിതാവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നതിന് തടസ്സമല്ലെന്ന് ഹൈക്കോടതി
- അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിച്ച് ഹേമമാലിനി
- പരീക്ഷയ്ക്കിടെ മൊബൈൽ ഉപയോഗിച്ചത് അധ്യാപകൻ പിടിച്ചു, വിദ്യാർഥി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു
- അര്‍ബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക്, ഇന്ന് സംരഭക; തുണയായത് സ്കില്‍ ഇന്ത്യ മിഷന്
വിവാഹത്തിന് മുന്‍പ് ചിരി നന്നാക്കാന്‍ സര്‍ജറി; 28കാരന് ദാരുണാന്ത്യം
Laxmi
വിവാഹത്തിന് മുന്‍പ് ചിരി നന്നാക്കാന്‍ സര്‍ജറി ചെയ്ത 28കാരന് ദാരുണാന്ത്യം. ഹൈദ്രാബാദിലാണ് സംഭവം. 28കാരനായ ലക്ഷ്മി നാരായണ വിജ്ജം എന്ന യുവാവാണ് മരിച്ചത്. ഹൈദ്രാബാദ് ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്റര്‍നാഷണല്‍ ദന്തല്‍ ക്ലിനിക്കിലാണ് യുവാവിന്റെ സര്‍ജറി നടന്നത്. ഈമാസം 16നാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ നല്‍കിയത് കൂടിയതാണ് മകന്റെ മരണത്തിന് കാരണമെന്ന് പിതാവ് രാമലു വിജ്ജം ആരോപിച്ചു.
ശസ്ത്രക്രിയക്കിടെ മകന് ബോധരഹിതനാകുകയായിരുന്നുവെന്നും പിന്നാലെ ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ വിളിക്കുകയും എല്ലാവരും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ ലക്ഷ്മി നാരായണനെ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മകന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡോക്ടറാണ് മകന്റെ മരണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.