കുഞ്ഞിനെ 2 ലക്ഷത്തിന് വിറ്റ് മൊബൈൽ ഫോൺ, ഹണിമൂൺ യാത്ര: ദമ്പതികൾ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 28 ജൂലൈ 2023 (18:40 IST)
മൊബൈല്‍ ഫോണ്‍ വാങ്ങാനായി 8 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലാണ് സംഭവം. ദമ്പതികളുടെ കയ്യില്‍ പുതിയ ഫോണ്‍ കണ്ട് സംശയം തോന്നിയ അയല്‍വാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. ഒരുമകള്‍ കൂടിയുള്ള ദമ്പതികള്‍ അടുത്തിടെ ഉല്ലാസയാത്രകള്‍ നടത്തിയതായി സമീപവാസികള്‍ പറഞ്ഞു.

ഒരുമാസം മുന്‍പാണ് കുഞ്ഞിനെ വിറ്റതെങ്കിലും ജൂലായ് 24നാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ ദമ്പതികളായ ജയദേവ് ഘോഷ്,സതി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 2 ലക്ഷം രൂപയ്ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. പിന്നീട് ഈ പണം ഉപയോഗിച്ച് ഇവര്‍ പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പുതിയ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുകയും ചെയ്തു. ദമ്പതികള്‍ മയക്കുമരുന്നിന് അടിമകളാണെന്നും ഇതിനായാണ് കുഞ്ഞിനെ വിറ്റതെന്നും അയല്‍വാസികള്‍ പറയുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :