പ്രധാനമന്ത്രി ഭീരുവും മനോരോഗിയുമാണ്: റെയ്‌ഡിനെതിരെ കേജ്‌രിവാള്‍

നരേന്ദ്ര മോഡി , അരവിന്ദ് കേജ്‌രിവാള്‍ , സിബിഐ റെയ്‌ഡ് , നരേന്ദ്ര മോഡി
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2015 (11:33 IST)
സിബിഐ റെയ്‌ഡിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വിമര്‍ശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പ്രധാനമന്ത്രി ഭീരുവും മനോരോഗിയുമാണ്. തന്നെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാൻ സാധിക്കാത്തതാണ് റെയ്‌ഡിന് കാരണമാക്കിയത്. ഡൽഹി സർക്കാരിനെ അപമാനിക്കാനുള്ള നീക്കമാണ് റെയ്‌ഡിന് പിന്നില്‍. മുഖ്യമന്ത്രിയുടെ ഓഫിസിലല്ല റെയ്ഡ് നടത്തിയതെന്ന സിബിഐ നിലപാട് കള്ളമാണെന്നും കേജ്‌രിവാൾ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ഡല്‍ഹി സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലുള്ള കേജ്‌രിവാളിന്റെ ഓഫീസില്‍ മുന്നറിയിപ്പില്ലാതെ സിബിഐ സംഘം പരിശോധന നടത്തിയത്. ഇതിനുശേഷം ഓഫീസ് മുദ്രവെച്ചു. ഓഫീസ് സീല്‍ ചെയ്തതായി കേജ്‍രിവാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

ന്യൂഡല്‍ഹി സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലുള്ള ഓഫീസിലാണ് സിബിഐ റെയ്‌ഡ് നടത്തിയത്. ഓഫീസില്‍ പ്രവേശിച്ച സിബിഐ സംഘം മുറിയില്‍ പരിശേധിച്ച ശേഷം ഓഫീസ് മുദ്രവെക്കുകയായിരുന്നു. അതേസമയം, കേജ്‌രിവാളിന്റെ ഓഫീസില്‍ റെയ്‌ഡ് നടത്തിയിട്ടില്ലെന്ന് സിബിഐ പറഞ്ഞു. കേജ്‌രിവാളിന്റെ പ്രിന്‍‌സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിന്റെ ഓഫീസിലാണ് പരിശേധന നടത്തിയതെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. സിബിഐ റെയ്‍ഡിന്റെ പശ്ചാത്തലത്തിൽ ഉച്ച കഴിഞ്ഞ് 1.30ന് ആംആദ്മി പാർട്ടി പ്രത്യേക പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :