അനുബന്ധ വാര്‍ത്തകള്‍
- അയോധ്യയിൽ പ്രധാനമന്ത്രിയ്ക്കൊപ്പം വേദിപങ്കിട്ട മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ്
- ഒരു യോഗി എന്ന നിലയിൽ അയോധ്യയിലെ പള്ളി നിർമാണചടങ്ങിൽ പങ്കെടുക്കില്ല: യോഗി ആദിത്യനാഥ്
- സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിനുവേണ്ടിയുള്ള പോരാട്ടമെന്ന് പ്രധാനമന്ത്രി
- രാമന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ: അരവിന്ദ് കെജരിവാള്‍
- ചിത്രപ്പണികള്‍ ചെയ്ത 360 തൂണുകള്‍; ബന്‍ഷി മലയിലെ കല്ലുകള്‍; ശ്രീരാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ഇതൊക്കെ
അയോധ്യയിലെ രാമക്ഷേത്ര നിർമാണം 36-40 മാസങ്ങൾക്കുള്ളിൽ പൂർത്തിയാവുമെന്ന് ട്രസ്റ്റ്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും 36-40 മാസങ്ങൾക്കുള്ളിൽ തന്നെ നിർമാണം പൂർത്തികരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്ഷേത്രം ട്രസ്റ്റ് പ്രതീധികൾ. നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന യോഗത്തിന് ശേഷമാണ് ട്രസ്റ്റിന്റെ പ്രതികരണം.
റൂര്‍ക്കിയിലെ സി.ബി.ആര്‍.ഐയിലേയും മദ്രാസ് ഐ.ഐ.ടിയിലേയും എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാമജന്മഭൂമിയില്‍ മണ്ണ് പരിശോധന അടക്കമുള്ള പ്രാഥമിക നിർമാണപ്രവർത്തനങ്ങൾ നടത്തുകയാണ്. പൗരാണികമായ ശൈലിയിലാവും ക്ഷേത്രനിർമാണം പൂർത്തിയാവുക. ഏത് പ്രകൃതിക്ഷോഭത്തെയും അതിജീവികാൻ കഴിയുന്ന തരത്തിലാണ് നിർമാണം. ക്ഷേത്രനിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. കല്ലുകള്‍ തമ്മില്‍ ചേര്‍ക്കുന്നതിനായി ചെമ്പ് പ്ലേറ്റുകളാണ് ഉപയോഗിക്കുക. ഓഗസ്റ്റ് 5നായിരുന്നു രാമക്ഷേത്രനിർമാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്.