അനുബന്ധ വാര്‍ത്തകള്‍
- തിരെഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം
- ഒമിക്രോണ്‍ കാരണം അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
- വോട്ടെണ്ണല്‍: തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
- ഈ രേഖകള്‍ ഇല്ലാതെ ഒരു സ്ഥാനാര്‍ത്ഥിക്കും ഏജന്റിനും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
- ചെന്നിത്തലയ്ക്ക് തിരിച്ചടി; സ്പെഷ്യല്‍ അരി വിതരണം ചെയ്യാമെന്ന് ഹൈക്കോടതി
അഞ്ചു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തിയതികളായി; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വരുന്ന മാര്‍ച്ച് അഞ്ചിനാണ് സംസ്ഥാനങ്ങളിലെ മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അഞ്ചുസംസ്ഥാനങ്ങളിലുമായി 18.34 കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. അതേസമയം ഒരു പോളിങ് സ്റ്റേഷനിലെ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1250 മാത്രമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.