അനുബന്ധ വാര്‍ത്തകള്‍
- രാജ്കോട്ട് എയിംസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
- നെയ്യാറ്റിന്‍കര സംഭവം: രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 67 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന ഡ്രോണുകൾ വിന്യസിച്ചിട്ടുള്ളതായി വെളിപ്പെടുത്തൽ
- രോഹിത്തിന് ഓസീസിൽ കാര്യങ്ങൾ എളുപ്പമാകില്ല: മുൻ ഇന്ത്യൻ താരം
ഇന്ത്യയുടെ ആകാശ് മിസൈലിനായി ഒന്‍പതു രാജ്യങ്ങള്‍ സമീപിച്ചു; ബ്രഹ്മോസ് വാങ്ങാന്‍ 15ഓളം രാജ്യങ്ങള്‍
ഇന്ത്യയുടെ ആകാശ് മിസൈലിനായി ഒന്‍പതു രാജ്യങ്ങള്‍ സമീപിച്ചു. 25കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യം തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ 2014ലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. പിന്നീട് 2015 ആകാശ് മിസൈലുകള്‍ കരസേനയുടേയും ഭാഗമായി. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് ആകാശ് മിസൈലുകള്‍ നിര്‍മിച്ചത്.
ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളിലെ രാജ്യങ്ങളാണ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാന്‍ 15ഓളം രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം മന്ത്രി സഭ ഇതിന് അംഗീകാരം നല്കി. പ്രതിരോധ കയറ്റുമതിയിലൂടെ പ്രതിവര്‍ഷം 5 ബില്യണ്‍ യുഎസ് ഡോളറിന്റെ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യ കരുതുന്നത്.