പാക് പ്രകോപനം തുടരുന്നു; അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴ് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു

പാക് വെടിവെപ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴ് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു

ശ്രീനഗർ| സജിത്ത്| Last Modified ചൊവ്വ, 1 നവം‌ബര്‍ 2016 (15:13 IST)
രാജ്യാന്തര അതിർത്തിയിൽ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം തുടരുന്നു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയുണ്ടായ പാക് വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നാല് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്.

രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപമുള്ള റാംഗ്ര, സാംബ എന്നീ സെക്ടറുകളിലാണ് മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. സാംബയിലെ ജനവാസ കേന്ദ്രമായ രാംഗര്‍ ലക്ഷ്യമാക്കിയുള്ള വെടുവെയ്പ്പിലാണ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടത്.


രജൗറി ജില്ലയിലെ പണിയറി ഗ്രാമത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സൈന്യവും നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :