പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കുറ്റിക്കാട്ടിലുപേക്ഷിച്ചു, ഒരാൾ അറസ്റ്റിൽ

ക്രൂരതയ്ക്ക് അതിരില്ല; ഡൽഹിയിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു പീഡന വാർത്ത

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (15:01 IST)
അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്ത് കൊണ്ട്പോയി പീഡിപ്പിച്ച ശേഷം കുറ്റികാട്ടിൽ ഉപേക്ഷിച്ചതിന് ഒരാൾ അറസ്റ്റിൽ. 36കാരനായ ബീഹാർ സ്വദേശിയാണ് പൊലീസി പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.


അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പതിനൊന്ന് മാസം മാത്രംൻ പ്രായമുള്ള കുഞ്ഞിനെ ഇയാൾ 10 മണിയോടെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. 11 മണിയോടെ ഡൽഹി വെസ്റ്റ് ലോക്കൽ പോലീസ് സ്റ്റേഷനിൽ കുഞ്ഞിന്റെ അമ്മ പരാതിയുമായി എത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയും കുഞ്ഞും താമസിക്കുന്ന സ്ഥലത്ത് നിന്നും അകന്നുള്ള ഒരു കുറ്റികാട്ടിൽ നിന്നുമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

അമിത രക്ത സ്രാവത്തോടെ ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്ന കുഞ്ഞ് ഇപ്പോൾ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച പ്രതിയുടെ മൊബൈൽ ഫോണാണ് പൊലീസിന് സഹായകമായത്. സംഭവ സ്ഥലത്തിന് കുറച്ചകലെയുള്ള നിർമാണ തൊഴിലാളികളുടെ കാമ്പിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :