കുഞ്ഞുണ്ണി : വിഗ്രഹത്തിന്‍റെ സമാസം

kunjunni
WDWD
പൊരുളാളുമുളളത്തിലിരുളാളുകില്ല' എന്നു മലയാളിയെ പറഞ്ഞു മനസ്സിലാക്കിയ കുഞ്ഞുണ്ണിമാഷ ് തൃശൂരെ വലപ്പാട്ടു 1927 മെയ് 10 ന് ജനിച്ചു.

വായിച്ചാലും വായിച്ചില്ലെങ്കിലും വളരും വായിക്കാതെ വളര്‍ന്നാല്‍ വളയും വായിച്ചു വളര്‍ന്നാല്‍ വിളയും

കുഞ്ഞുണ്ണിക്കവിതകള്‍ക്ക് ലോകത്തിലാകെയുളള സാമ്യം കിഴക്കാണ്. ജപ്പാനില്‍ ഹൈക്കു എന്ന കുറു കവിതകളിലെ നേരും നേരന്പോക്കും പോലെ മലയാള കവിതയിലെ ചിരിയും ചിന്തയുമാണ് കുഞ്ഞുണ്ണി എന്ന സാന്നിധ്യം.

ഒരക്ഷരത്തിന് നീളമധികം
ഒരക്ഷരത്തിനു വണ്ണമധികം
എന്‍റെ പേരില്‍ ഒരക്ഷരം
മാത്രമേ എന്നെപ്പോലെയുളളൂ

എന്നു പ്രഖ്യാപിക്കുന്പോള്‍ കവിയുടെ വാങ്മയമായി.

കുഞ്ഞുണ്ണി : വിഗ്രഹത്തിന്‍റെ സമാസം

"വലിയ കുഞ്ഞുങ്ങള്‍ക്കു വേണ്ടി എഴുതിയ കവിതകള്‍ "ചെറിയ' കുഞ്ഞുങ്ങളെയും രസിപ്പിച്ചപ്പോള്‍ തിരിച്ചുമാകാമെന്നു ലോകം തിരിച്ചറിഞ്ഞതാണ് കുഞ്ഞുണ്ണിയുടെ പ്രസക്തി.

ഇത്തിരിയുളളതിലെ ഒത്തിരി കണ്ടെത്തിയ കവി കുഞ്ഞുണ്ണി കല്യാണം കഴിച്ചിട്ടില്ലാത്തതു കൊണ്ടു മരണ സമയത്തു ഭാര്യയെ വിട്ടു പോകണ്ടല്ലോ എന്നാശ്വസിക്കുന്നു.

WEBDUNIA|
"



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :