അനുബന്ധ വാര്‍ത്തകള്‍
- ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു: വിഎസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
- കെ കരുണാകരന്റെ മക്കളെ കോണ്‍ഗ്രസിന് വേണ്ട, മുരളീധരനായി ഒരു പരവതാനി വിരിച്ചാണ് ബിജെപിയില്‍ വന്നതെന്ന് പത്മജ
- പത്മജയും മുരളീധരനും ആങ്ങളയും പെങ്ങളുമാണോ? അത് അവർ തന്നെ തീരുമാനിക്കേണ്ട കാര്യമെന്ന് സുരേഷ് ഗോപി
- Breaking News: തൃശൂരില്‍ കെ.മുരളീധരന് സ്ഥാനാര്‍ഥി? പ്രതാപന്‍ നിയമസഭാ സീറ്റ് നല്‍കും; വടകരയില്‍ ശൈലജയോട് 'മുട്ടാന്‍' ഷാഫി !
- ഫോണ്‍ വിളിച്ചിട്ടു കിട്ടുന്നില്ല; പദ്മജ പോയാലും കോണ്‍ഗ്രസിനു ഒരു കുഴപ്പവുമില്ലെന്ന് മുരളീധരന്
തൃശൂരിൽ തിരെഞ്ഞെടുപ്പിന് കൊടിയേറ്റം, സുനിൽ കുമാർ പത്രിക നൽകി, മുരളീധരനും സുരേഷ് ഗോപിയും നാളെ
Sunil Kumar,LDF Candidate,Loksabha Elections
മന്ത്രി കെ രാജന്‍, മുന്‍മന്ത്രി കെ പി രാജേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് തുടങ്ങി മുതിര്‍ന്ന ഇടതുനേതാക്കള്‍ പത്രിക സമര്‍പ്പിക്കാനെത്തിയ സുനില്‍കുമാറിനെ അനുഗമിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ കൈയിലുള്ള മണ്ഡലം തിരിച്ചുപിടിക്കുന്നതിനൊപ്പം സുരേഷ് ഗോപിയെ കൂടി തോല്‍പ്പിക്കുക എന്ന ഇരട്ടിദൗത്യമാണ് സിനില്‍ക്കുമാറിനുള്ളത്.
സിപിഐയുടെ കൈയ്യിലായിരുന്ന മണ്ഡലം കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ടി എന്‍ പ്രതാപനാണ് പിടിച്ചെടുത്തത്. ഇക്കുറി ടി എന്‍ പ്രതാപന്‍ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയെങ്കിലും വടകരയില്‍ നിന്നും മുരളീധരനെ തൃശൂരിലെത്തിക്കാനായിരുന്നു എ ഐസിസിയുടെ തീരുമാനം. ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ കരുണാകരന്റെ മകന്‍ എന്ന ബ്രാന്‍ഡും തൃശൂര്‍ ലീഡറുടെ തട്ടകമാണെന്ന വികാരവും മുതലെടുക്കാനാണ് സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.