അനുബന്ധ വാര്‍ത്തകള്‍
- നാട് തെണ്ടി കോവിഡ് നാട്ടിലെത്തിച്ചത് പട്ടിണിപാവങ്ങളല്ല, ഞാൻ ഉൾപ്പെടുന്ന വരേണ്യവർഗമാണ്
- കൊവിഡ് 19: മാറാക്കാനയും യുഎസ് ഓപ്പൺ സ്റ്റേഡിയവും ആശുപത്രികളാക്കും
- ജീവനക്കാർ ഒരു മാസത്തെ ശമ്പളം നിർബ്ബന്ധമായും നൽകണം: സാലറി ചാലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം
- കോവിഡ് 19നെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ പുതിയ ട്വിറ്റർ പേജ് ആരംഭിച്ച് കേന്ദ്ര സർക്കാർ
- വരാനുള്ളത് കഠിനമായ രണ്ടാഴ്ച, അമേരിക്കയിൽ മാത്രം രണ്ടര ലക്ഷത്തോളം പേർ മരിച്ചേക്കാം എന്ന് ട്രംപ്
കുറഞ്ഞ വരുമാനമുള്ളവരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കുമോ?
കൊറോണവൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ച് വഴി പണം കണ്ടെത്താനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ആശങ്കയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. കുറഞ്ഞ വരുമാനമുള്ളവരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാടിലാണ് സര്‍ക്കാരെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു വ്യക്തത വന്നിട്ടില്ല.
തെലങ്കാനയിലെയും ആന്ധ്രയിലെയും സര്‍ക്കാരുകള്‍ ചെയ്യുന്നതുപോലെ നിര്‍ബന്ധിതമായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് സാലറി ഈടാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിക്കില്ലെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത ഈടാക്കലില്‍ വിജയിച്ചാല്‍ കേരളവും ആ വഴി നീങ്ങിയേക്കും.
ഒരു ലക്ഷം രൂപ വീതമാണ് മന്ത്രിമാര്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. അതേസമയം, ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശിക അനുവദിച്ചശേഷം ആ തുകയില്‍ നല്ലൊരു പങ്ക് സാലറി ചലഞ്ചായി വാങ്ങിയെടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.