‘ജോപ്പന്‍ സരിതയുടെ അടിമ’

കൊച്ചി: | WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗമായ ജോപ്പന്‍ സരിതയുടെ അടിമയാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ജോപ്പന്‍ സരിതയ്ക്ക് വേണ്ടി എന്ത് പാപവും ചെയ്യും. സലിം രാജ് സരിതയുടെ ഡ്രൈവറെ അസഭ്യം പറഞ്ഞതിന് താന്‍ സാക്ഷിയാണെന്നും ജോര്‍ജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പിസി ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്.

വിഎസിന്റെ സ്റ്റാഫംഗം ഷിജു പോലീസില്‍ പ്രവര്‍ത്തിക്കുന്ന കാലത്തും നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ജോര്‍ജ് ആരോപിച്ചു. കോടതിയില്‍ കൊണ്ടുപോകുന്ന വഴി പ്രതികളെ വീട്ടില്‍ പോകാന്‍ സഹായിച്ചയാളാണ് ഷിജു. ഷിജു സരിതയെ സഹായിച്ചതിന് സാക്ഷിയുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കുടുങ്ങാത്തവരെ കുടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന രഹസ്യങ്ങള്‍ അന്വേഷണ സംഘത്തിന് എഴുതി നല്‍കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

പ്രതിപക്ഷ എംഎല്‍എമാര്‍ക്കും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരുമായി ബന്ധമുണ്ടെന്ന ആരോപണം പി സി ജോര്‍ജ് നിഷേധിച്ചില്ല. ഗണേഷ് കുമാറിനെ അമിതമായി പിന്തുണയ്ക്കുന്ന ഭരണ പ്രതിപക്ഷ അംഗങ്ങളെ സംശയമുണ്ട്. സരിതാ നായര്‍ എംഎല്‍എമാരെ എംഎല്‍എ ഹോസ്റ്റലില്‍ കണ്ടെന്ന ആരോപണത്തെ പറ്റി പറയേണ്ടിടത്ത് പറയുമെന്നും ജോര്‍ജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :