സോളാര്‍ തട്ടിപ്പ്: സരിതയുടെ മൊഴി അട്ടിമറിച്ചു

കോഴിക്കോട്| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി എസ് നായരുടെ മൊഴി അട്ടിമറിച്ചു. സരിത അഭിഭാഷകന് നല്‍കിയത് 21 പേജുള്ള മൊഴിയാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാണ്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷപ്രകാരം ലഭിച്ച വിവരാവകാശരേഖയിലാണ് ഇത് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ മൊഴിയാണ് ബെന്നി ബെഹനാനും കെ ബാബുവും കൂടി അട്ടിമറിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചത്.

ഇതിനുള്ള തെളിവ് പത്തനം‌തിട്ട ജയില്‍‌സൂപ്രണ്ടാണ് വിവരാവകാശ രേഖയായി നല്‍കിയിരിക്കുന്നത്. എന്നാല്‍ പിന്നീട് സരിത കോടതിയില്‍ നല്‍കിയത് മൂന്നര പേജുള്ള മൊഴിയായി മാറിയത്. ഇതിനു പിന്നില്‍ കോടികളുടെ ഇടപാട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി അടക്കമുള്ള യുഡി‌എഫ് നേതാക്കള്‍ സംശയത്തിന്റെ മുള്‍മുനയിലാണ്. ഈ സാഹചര്യത്തിലാണ് മൊഴി അട്ടിമറിച്ചതായുള്ള വിവരം പുറത്തു വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :